ഒരു ഓറഞ്ചുമരത്തിന്റെ കഥ: ധാരാളം ഓറഞ്ചു കായിച്ചിരുന്ന ഒരു ഓറഞ്ചുമരമായിരുന്നു അത്. പക്ഷേ, വേനൽക്കാലത്ത് എങ്ങനെയോ കത്തിപ്പടർന്ന അഗ്നി ഓറഞ്ചുമരത്തിനു കാതലായ പരിക്കേല്പിച്ചു. മരത്തിലെ ഇലകളെല്ലാം പെട്ടെന്ന് ഉണങ്ങിക്കരിഞ്ഞു. തീയുടെ ചൂടുമൂലം മരത്തിന്റെ തോലും പലഭാഗത്ത് ഉണങ്ങിപ്പോയി.
തീയിൽപ്പെട്ട ഈ ഓറഞ്ചുമരം പല വർഷങ്ങൾ ഫലം നൽകാതെ വെറുതെനിന്നു. ധാരാളം സ്ഥലമുണ്ടായിരുന്ന കൃഷിക്കാരനായതുകൊണ്ട് ഓറഞ്ചുമരം വെട്ടിക്കളയുന്നതിന് ഉടമസ്ഥൻ ശ്രദ്ധിച്ചുമില്ല. എന്നാൽ, ഒരിക്കൽ ട്രാക്ടർ ഓടിച്ചു സ്ഥലം ഉഴുതുകൊണ്ടിരിക്കുന്പോൾ അകലെനിന്ന ഓറഞ്ചുമരം കൃഷിക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. പെട്ടെന്നുണ്ടായ ഒരു തോന്നലിന്റെ ഫലമായി അയാൾ ആ മരത്തിന്റെനേരേ ട്രാക്ടർ ഓടിച്ചു. ട്രാക്ടർകൊണ്ട് ഓറഞ്ചുമരത്തെ ഇടിച്ചു മറിച്ചിടാനായിരുന്നു അയാളുടെ പ്ലാൻ.
പക്ഷേ, പലതവണ ട്രാക്ടർകൊണ്ട് ഇടിച്ചിട്ടും ഓറഞ്ചുമരം മറിഞ്ഞില്ല. ത·ൂലം, കൃഷിക്കാരൻ അതിനെ വെറുതെവിട്ടിട്ട് തന്റെ ജോലിയിലേക്ക് മടങ്ങിപ്പോയി. പിന്നീട് കുറേക്കാലത്തേക്കു കൃഷിക്കാരൻ ആ മരത്തെ ശ്രദ്ധിക്കുകയേയുണ്ടായില്ല.
പക്ഷേ, ഓറഞ്ചു കായ്ക്കുന്ന അടുത്ത സീസണ് വന്നപ്പോൾ ഈ ഓറഞ്ചുമരം നിറയെ വലിയകായ്കളായിരുന്നു. അവയുടെ സ്വാദ് മറ്റ് ഓറഞ്ചുകളിൽനിന്നു വളരെ മെച്ചവുമായിരുന്നു.
അദ്ഭുത ഓറഞ്ചുമരം എന്നാണ് കൃഷിക്കാരൻ ഇതിനെ പിന്നീട് വിളിച്ചിരുന്നത്. ഈ ഓറഞ്ചുമരത്തിന്റെ കാര്യത്തിൽ സംഭവിച്ചതെന്താണെന്നു കൃഷിക്കാരൻ വിശദീകരിച്ചതു താഴെപ്പറയുന്ന വിധത്തിലാണ്:
ന്ധന്ധഈ ഓറഞ്ചുമരത്തിന്റെകാര്യം ഒരു അദ്ഭുതമാണെന്നു തോന്നാം. എന്നാൽ, യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നോ? തീപിടിത്തംമൂലം ഈ മരത്തിനു ഒരുതരം ഷോക്കേൽക്കുകയും അതിന്റെ വളർച്ച മുരടിച്ചുപോവുകയും ചെയ്തു. എന്നാൽ, ട്രാക്ടർകൊണ്ടു മരത്തെ ഇടിച്ച് അതിന്റെ തായ്ത്തണ്ടിനു മുറിവേല്പിച്ചപ്പോൾ അതുവരെ നിർജീവമായിനിന്നിരുന്ന മരത്തിൽ ചലനമുണ്ടായി. അതുവഴി ആ മരത്തിന്റെ തായ്ത്തണ്ടിലൂടെ വീണ്ടും ജീവന്റെ പ്രവാഹമുണ്ടായി. പരിക്കേറ്റതുമൂലമുണ്ടായ ചലനവും അതുവഴിയുണ്ടായ പുതിയ ജീവന്റെ പ്രവാഹവുമാണ് ഈ ഓറഞ്ചുമരത്തിൽ പുതിയ ഫലങ്ങൾ കായ്ക്കുവാനിടയാക്കിയത്.
ഈ മരത്തിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ നമ്മുടെയും ജീവിതത്തിൽ ചിലപ്പോഴെങ്കിലും സംഭവിക്കുന്നില്ലേ?
നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാകുന്പോഴല്ലേ നാം സടകുടഞ്ഞെഴുന്നേൽക്കുകയും ജീവിതത്തിലെ വെല്ലുവിളികളെ വിജയപൂർവം നേരിടുകയും ചെയ്യുന്നത്?
നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകുന്നില്ലെന്നു കരുതുക. അപ്പോൾ നാം ശരിക്കും ഉണർന്നു പ്രവർത്തിക്കുമോ? നമ്മിലെ സർഗശക്തികൾ പുറത്തുവരുമോ? അഭിമാനാർഹമായ നേട്ടങ്ങൾ വല്ലതും നാം ഉണ്ടാക്കുമോ?
ജീവിതത്തിലെ പ്രതിസന്ധികളും വെല്ലുവിളികളുമാണ് പലപ്പോഴും ഉണർന്നു പ്രവർത്തിക്കാൻ നമ്മെ സജ്ജരാക്കുക. അതുകൊണ്ടുതന്നെ പ്രതിസന്ധികൾ ഉണ്ടാകുന്പോൾ “കഷ്ടകാലം വരുന്നേ” എന്നു വിലപിച്ച് തോറ്റുപി·ാറാൻ നാം തുനിയരുത്. അതിനുപകരം പ്രതിസന്ധികളെ ധൈര്യപൂർവം നേരിടാനുള്ള ചങ്കൂറ്റം നാം കാണിക്കണം.
ജീവിതത്തിലെ പ്രതിസന്ധികൾ പലപ്പോഴും നമ്മുടെ കഴിവുകളും ക്രിയാത്മകശക്തികളും പുറത്തുകൊണ്ടുവരുന്നു എന്നത് അവിതർക്കിതമാണ്. എന്നാൽ, ഇതിലേറെ പ്രധാനപ്പെട്ട മറ്റൊരു വസ്തുതയുണ്ട്: ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പലപ്പോഴും നമ്മെ ന·യുടെ പാതയിലേക്ക് മടക്കിക്കൊണ്ടുവരാൻ സഹായിക്കും.
ഇംഗ്ലണ്ടിലെ എഡ്വേർഡ് രാജാവിന്റെ(100466) കാലത്ത് അവിടെ ഒരു പ്ലേഗ് ബാധയുണ്ടായി. അപ്പോൾ ജനങ്ങൾ ഓടിക്കൂടി പാപങ്ങൾ പൊറുക്കണേ എന്നു പ്രാർഥിക്കാൻ തുടങ്ങി. അതോടൊപ്പം തങ്ങളുടെ തെറ്റുകൾക്കു പലരീതിയിലുള്ള പരിഹാരവും അവർചെയ്യാൻ തുടങ്ങി.
അന്യായമായി പണം സന്പാദിച്ച പലരും അതു തിരിച്ചുകൊടുത്തു. ആരുടെയെങ്കിലും സ്വത്ത് പിടിച്ചുപറിച്ചെടുത്തിട്ടുള്ളവർ അതു മടക്കിക്കൊടുക്കാൻ നെട്ടോട്ടമോടി. പണക്കാരായ പലരും പാവങ്ങൾക്കു വാരിക്കോരിക്കൊടുത്തു. ആളുകൾ ഞൊടിയിടയിൽ നല്ലവരായി മാറുകയായിരുന്നു.
എന്നാൽ, പ്ലേഗ് ബാധ നിലച്ചപ്പോൾ ആളുകൾ വീണ്ടും പഴയ ജീവിതരീതിയിലേക്ക് മടങ്ങിയതായി ബിഷപ് റെയ്നോൾഡ്സ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതായത്, അപകടഭീതി മാറിയപ്പോൾ ജനങ്ങൾ വീണ്ടും ആരെയും കൂസാതെ തങ്ങളുടെ തെറ്റായ ജീവിതരീതിയിലേക്കു പിന്തിരിഞ്ഞു.
അനുദിന ജീവിതത്തിൽ നാം നേരിടുന്ന കഷ്ടപ്പാടുകൾ പലപ്പോഴും നമ്മെ നല്ലവരാക്കി മാറ്റാൻ സഹായിക്കുന്നുണ്ട്. എന്നാൽ, നമ്മുടെ കഷ്ടപ്പാടുകൾ മാറുന്പോൾ നാം വീണ്ടും പഴയ ജീവിതരീതിയിലേക്കു മടങ്ങുകയാണെങ്കിൽ നമുക്ക് തുടർച്ചയായി കഷ്ടപ്പാടുകൾ ഉണ്ടാകുന്നതല്ലേ നല്ലത് എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികൾക്കും കഷ്ടപ്പാടുകൾക്കും രക്ഷാകരമായ ഒരു വശമുണ്ടെന്നതു നമുക്കു മറക്കാതിരിക്കാം. കഷ്ടപ്പാടുകളും പ്രതിസന്ധികളും ഉണ്ടാകുന്പോൾ അവയെ നമ്മുടെ ന·യ്ക്കും വളർച്ചയ്ക്കുമായി നമുക്ക് ഉപകരിപ്പിക്കാം. യേശുനാഥൻ പഠിപ്പിച്ചതുപോലെ ഗോതന്പുമണി നിലത്തുവീണ് അഴിഞ്ഞാലേ അതു വളരെ ഫലങ്ങൾ പുറപ്പെടുവിക്കുകയുള്ളൂ. അതു വെറുതെയിരുന്നാലോ? ഫലങ്ങളൊന്നും ഉണ്ടാവുകയില്ല.