Letters
ഹർത്താൽ നടത്താത്ത പാർട്ടികൾക്കു മാത്രം വോട്ട്
Tuesday, June 20, 2017 11:28 AM IST
സംസ്ഥാനത്തെ രാഷ്‌‌ട്രീയപാർട്ടികൾ മത്സരിച്ചു ഹർത്താലുകൾ നടത്തി ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ അധ്യയനവർഷത്തിന്‍റെ ആരംഭത്തിൽത്തന്നെ വിവിധ സ്ഥലങ്ങളിലായി അനവധി ഹർത്താലുകൾ വിവിധ രാഷ്‌‌ട്രീയപാർട്ടികൾ നടത്തി. പലപ്രാവശ്യം പരീക്ഷകൾ മാറ്റിവയ്ക്കേണ്ടിവന്നു. പൊതുജനത്തിനുണ്ടായ ദുരിതവും കച്ചവടക്കാർക്കുണ്ടായ സാന്പത്തികനഷ്‌‌ടവും വിവരണാതീതമാണ്.

ഹർത്താലുകൾകൊണ്ട് നാളിതുവരെ ഒരു രാഷ്‌‌ട്രീയപാർട്ടിയും നാടിന് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കേട്ടിട്ടില്ല. പിന്നെന്തിനാണീ ഹർത്താലുകൾ? ഞാനും എന്‍റെ കുടുംബാംഗങ്ങളും ഏതാനും ദിവസം മുൻപ് ഒരു ഉറച്ച തീരുമാനമെടുത്തു. ഹർത്താൽ നടത്തില്ല എന്ന ഉറപ്പുനൽകുന്ന രാഷ്‌‌ട്രീയപാർട്ടിക്കു മാത്രമേ ഭാവിയിൽ വോട്ടുചെയ്യൂ എന്നതായിരുന്നു ആ തീരുമാനം.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ