Letters
പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം സൃഷ്ടിക്കണം
Tuesday, June 20, 2017 11:29 AM IST
സാർഥകമാകുന്ന പ്രതീക്ഷകൾ എന്ന ശീർഷകത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എഴുതിയ ലേഖനം പയറ്റിത്തെളിഞ്ഞ ഒരു രാഷ്‌ട്രീയ നേതാവിന്‍റെ പതിവു പ്രസംഗമാണെന്നുള്ള മുൻവിധിയോടെ ഓടിച്ചെന്നു നോക്കിയപ്പോൾ ധാരണ തെറ്റി. ആ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണെന്ന് തൊട്ടടുത്തുള്ള വല്യാത്ത് ഗവ.എൽപി സ്കൂൾ സന്ദർശിപ്പോൾ ബോധ്യം വന്നു.

ഒരു കുട്ടിയുടെ സമഗ്ര വികാസമാണു വിദ്യാഭ്യാസം എന്നൊക്കെ ധാരാളം പറയാറുണ്ടെങ്കിലും പ്രവർത്തനത്തിൽ അതൊന്നും ഫലമണിഞ്ഞിട്ടില്ലെന്നതാണു വാസ്തവം. മുൻവർഷങ്ങളിലൊക്കെ പാഠപുസ്തകങ്ങൾ പോലുംനൽകാതെ കാള കളിപ്പിച്ച് അവരുടെ ഭാവി ഇരുളടഞ്ഞതാക്കിയില്ലേ എന്ന ചോദ്യമുയരുക സ്വാഭാവികം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിദ്യാഭ്യാസം മനുഷ്യനെ ഒരു പരിധിവരെ അധഃപതിപ്പിക്കുകയല്ലേ ചെയ്തതെന്നു സംശയിച്ചു പോകുന്നു. കഴിഞ്ഞകാലത്തു വിദ്യാഭ്യാസം മനുഷ്യനെ കൂടുതൽ സ്വാർഥരാകുകയായിരുന്നു എന്നു സൂക്ഷ്മതയോടെ പരിശോധിച്ചാൽ മനസിലാകും.

മനുഷ്യമനസിനെ വികൃതവും ബീഭൽസവുമാക്കുന്ന സ്വാർഥതയുടെ സ്ഥാനത്ത് നിഷ്കളങ്കവും നിർമലവുമായ സ്നേഹത്തിന്‍റെ ഒരു പീഠം സ്ഥാപിക്കുകയാണു പുതിയതായി രൂപം കൊള്ളുന്ന വിദ്യാഭ്യസത്തിന്‍റെ ലക്ഷ്യം. അധ്യാപകൻ ഇവിടെ തല്ലി പഠിപ്പിക്കേണ്ട ആവശ്യമില്ല. മറിച്ച് ക്ലാസിലെ എല്ലാ കുട്ടികളും പഠിക്കേണ്ട കാര്യങ്ങൾ പഠിച്ചു എന്നുറപ്പുവരുത്തുകയാണ് വേണ്ടത്.

നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് രവീന്ദ്രനാഥ് ടാഗോർ ചെയ്ത പ്രസംഗത്തിന്‍റെ ഉദ്ധരണികൾ ചേർക്കട്ടെ.

ഔപചാരിക വിദ്യാഭ്യാസത്തിൽ ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലാത്ത ആളായിരുന്നിട്ടുപോലും ഞാൻ ആ മേഖലയിലേക്കു കടക്കാൻ തീരുമാനിച്ചു. പ്രകൃതിയോടുള്ള സ്നേഹം സ്വാഭാവികമായും കുട്ടികളോടുള്ള സ്നേഹം കൂടിയായിരുന്നു. ശാന്തിനികേതന്‍റെ സൃഷ്ടിയിലെത്തിച്ച ഈ താത്പര്യത്തിനു പിന്നിൽ ചില ബോധ്യങ്ങളുണ്ടായിരുന്നു. കുട്ടികൾക്കു സ്വാതന്ത്ര്യത്തിന്‍റെ സന്തോഷം അനുഭവിച്ചു വളരാൻ കഴിയണം. അവർക്കു പ്രകൃതിയുമായി സംവദിച്ചു വളരാൻ കഴിയണം. കുട്ടിക്കാലത്തു ഞാൻ അനുഭവിച്ചതു പോലുള്ള പ്രതിബന്ധങ്ങൾ അവർക്കുണ്ടാകരുത്. സന്തോഷത്തിനു വേണ്ടി കുട്ടികൾ കൊതിക്കുന്നു. അതിന് ഇടം കൊടുക്കാത്ത യാന്ത്രികമായ വിദ്യാഭ്യാസ പദ്ധതിയിൽനിന്ന് അവർക്കു മോചനം കിട്ടണം.

കുട്ടികൾ എനിക്കു ചുറ്റിനും കൂടി. അവരെന്‍റെ കളിക്കൂട്ടുകാരായി. ഞാനവർക്കു ചങ്ങാതിയായി. അവരുടെ കൂട്ടത്തിലെ ഏറ്റം വലിയ ചെറുക്കനായി ഞാൻ മാറി. പാട്ടും കൂത്തുമായി ദിവസങ്ങൾ മുന്നേറി, ഓരോ ദിവസവും ആവോളം ഞാൻ ആസ്വദിച്ചു. വൈകുന്നേരങ്ങളിൽ ഞാനൊറ്റയ്ക്കു വഴിയോരത്തെ വൃക്ഷങ്ങൾ നോക്കിയിരിക്കുന്പോൾ, കുട്ടികളുടെ ആർപ്പുവിളികൾ കേൾക്കാം. അവരുടെ പാട്ടുകളും ശബ്ദകോലാഹലങ്ങളും ഭൂമിയിൽനിന്നുത്‌ഭവിച്ച് അനന്തവിഹായസിലേക്കു ഉയരുന്നതു ഞാൻ കണ്ടു. മനുഷ്യരാശിയുടെ മുഴുവൻ ഹൃദയരാഗങ്ങൾ ഞാനവിടെ ശ്രമിച്ചു. സന്തോഷത്തിനും വേണ്ടിയുള്ള അടങ്ങാത്ത തൃഷ്ണയുടെ ആഗ്രഹങ്ങൾ.

ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ഗീതാഞ്ജലി എന്‍റെ മനസിൽ രൂപം കൊണ്ടത്. പാതിരാവുകളിൽ മഹത്തായ ഇന്ത്യൻ വിഹായസിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഞാനീ ഗീതങ്ങൾ എന്നോടു തന്നെ പാടി. പിറ്റേന്നുകളിൽ ഞാനിവ എഴുതാൻ തുടങ്ങി. ക്രമേണ ഇവയെ ലോകത്തിനു മുന്പിൽ സമർപ്പിക്കാനുള്ള പ്രേരണ മനസിൽ ജ്വലിച്ചു...

നമ്മുടെ ലൈബ്രറികളിൽ ഏറിയ പങ്കും എലിയും പാറ്റായും വാവലുമൊക്കെയായിരിക്കും ഇന്നു വായനക്കാർ. ഈ ജീവികളെയൊക്കെ അടിച്ചോടിച്ച് അവിടെ വിദ്യാർഥികൾക്കു പ്രവേശനം നല്കണം. സംസ്കാര സന്പന്നമായൊരു സമൂഹസൃഷ്ടിക്കു പുസ്തകവായന അനിവാര്യമാണ്. വിശിഷ്ടവ്യക്തികളെ വാർത്തെടുക്കുന്നതിനുള്ള വിശിഷ്ട ഗ്രന്ഥങ്ങൾ അലമാരിയിൽ സ്ഥാനം പിടിക്കണം. ഹർത്താൽ, പ്രതിഷേധം, അക്രമങ്ങൾ ഇവയൊക്കെ പൂർണമായും നിയന്ത്രിച്ചു സ്കൂളുകളിൽ വിദ്യാർഥികൾക്കു പഠിക്കാനുള്ള സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കണം.

ജോസ് കൂട്ടുമ്മേൽ, കടനാട്