Letters
പനി പ്രതിരോധത്തിൽ ഉപേക്ഷ പാടില്ല
Wednesday, June 21, 2017 12:23 PM IST
കേരളം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും വലിയ പകർച്ചപ്പനിയാണ് ഇപ്പോൾ നേരിടുന്നത്. മലയാളികളുടെ ശുചിത്വ സംസ്കാരത്തിന്‍റെ നേർകാഴ്ചയാണ് ഈ ദുരന്തം സൂചിപ്പിക്കുന്നത്. പന്ത്രണ്ടു ലക്ഷം പേരാണു കേരളത്തിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ശുചീകരണ പ്രവർത്തനങ്ങൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാൻ കക്ഷിരാഷ്‌ട്രീയഭേദമന്യ കേരളത്തിലെ എല്ലാ സംഘടനകളുടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പൊതുജനങ്ങളും തൊഴിലാളികളും കുടുംബശ്രീ തൊഴിലുറപ്പു തൊഴിലാളികളും വിദ്യാർഥികളുമെല്ലാം ഒരു ദിവസം മുഴുവൻ ഡ്രൈഡേ ആചരിക്കണം. വിവിധ ബോധവത്കരണ പരിപാടികളും ഏറ്റെടുത്ത് ഒരു മഹാവിപത്തിൽനിന്നു കേരളത്തെ രക്ഷിക്കാനുമുള്ള നടപടി ഉണ്ടാകണം.

എൽ. സുഗതൻ ശൂരനാട്, കൊല്ലം