Letters
തല്ലിത്തകർക്കൽ ഭീകരപ്രവർത്തനം തന്നെയല്ലേ?
Wednesday, July 26, 2017 11:34 AM IST
ഏതാനും ദിവസം മുമ്പ് ടിവി വാർത്തക്കിടയിൽ വന്ന ഒരു ദൃശ്യം കണ്ട് നടുങ്ങിപ്പോയി. കുറേ ചെറുപ്പക്കാർ കല്ലും വടിയുമായി ഒരു സ്ഥാപനത്തിനടുത്തേക്ക് അലറിക്കൊണ്ട് പാഞ്ഞടുക്കുകയും കെട്ടിടങ്ങൾ അടിച്ചുതകർക്കുകയും ചെയ്യുന്നു. ഇതൊക്കെ നടക്കുന്പോൾ പോലീസുകാർ നോക്കിനിൽക്കുന്നുണ്ട്. ഒരു വിദ്യാർഥി സംഘടനയിൽപ്പെട്ടവർ സുൽത്താൻ ബത്തേരി ഡോൺബോസ്കോ കോളജ് അടിച്ചുതകർക്കുന്നതിന്‍റെ ദൃശ്യമായിരുന്നു അത്.

സിറിയയിലും ഇറാക്കിലുമൊക്കെ നിഷ്‌ഠുരമായ മനുക്ഷ്യാവകാശ ലംഘനങ്ങൾ നടത്തി ന്യൂനപക്ഷങ്ങളുടെ ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുന്ന ഐഎസ് ഭീകരരെയാണ് അപ്പോൾ പെട്ടെന്ന് ഓർമവന്നത്. ഭീകരരുടെ മനസുള്ളവർക്കേ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുനേരെ ഇത്രയും നീചമായ രീതിയിൽ ആക്രമണം നടത്താൻ കഴിയൂ.

ഡോൺബോസ്കോ കോളജിനു നേരെ നടന്ന അക്രമം അത്യന്തം ഹീനമായ പ്രവൃത്തിയാണ്. കോളജിൽ അച്ചടക്ക പാലനത്തിന്‍റെ ഭാഗമായി ഒരു വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതാണ് ആക്രമണത്തിനു കാരണം. കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അക്രമിക്കപ്പെടുന്പോൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് യാതൊരെതിർപ്പും ഉണ്ടാകുന്നില്ല എന്നതാണ് ഇതിൽ ഏറ്റവും ഭയാനകമായ വസ്തുത. ഡോൺബോസ്കോ കോളജ് ആക്രമിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമണത്തെ അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന പോലും സർക്കാരിനെ പ്രതിനിധീകരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

വേദനാജനകമായ മറ്റൊരു കാര്യം ആരെങ്കിലും ഒന്ന് ഉറക്കെ തുമ്മിയാൽ അതേറ്റുപിടിച്ചു ചർച്ച ചെയ്യുന്ന ചാനലുകളും എന്തിനും ഏതിനും പ്രതികരിക്കുന്ന ഇവിടത്തെ ബുദ്ധിജീവികളും സാംസ്കാരിക നായകരും ബത്തേരിയിലെ കോളജിനു നേരെ നടന്ന നീചമായ ആക്രമണത്തെ കണ്ടില്ല എന്നു നടിക്കുകയാണ്്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും നാട്ടിൽ സമാധാനം നിലനിർത്തുന്നതിലും സർക്കാരിനു താത്പര്യമുണ്ടെങ്കിൽ സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളജ് അടിച്ചുതകർത്തവരെ മുഴുവൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ