Letters
മുല്ലപ്പെരിയാർ: ചോറിങ്ങും കൂറങ്ങും
Friday, September 15, 2017 11:22 AM IST
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അസാധ്യമാണെന്ന സംസ്ഥാന ജലവിഭവമന്ത്രിയുടെ പ്രസ്താവനയാണ് ഈ കത്തിനാധാരം. തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും പ്രതിനിധികൾ സർവേ നടത്തി ഇപ്പോഴുള്ള അണക്കെട്ടിന് 1300 അടി താഴെ പുതിയ അണക്കെട്ട് നിർമിക്കാൻ തീരുമാനിച്ചിരുന്ന കാര്യം മന്ത്രി അറിഞ്ഞില്ലെന്നു തോന്നുന്നു. മുല്ലപ്പെരിയാർ ഡാമിന്‍റെ പൊള്ളയായ ഭാഗം അടയ്ക്കുന്നതിനുവേണ്ടി മാത്രം ആയിരക്കണക്കിനു ചാക്ക് സിമന്‍റ് വേണ്ടിവന്നുവെന്ന പഴയ വാർത്തയും മന്ത്രി കണ്ടിട്ടില്ലായിരിക്കാം.

ലോകത്തുള്ള ഏതിനും ഒരു പരമാവധി ആയുസുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടും അതിനൊരപവാദമല്ല. സുർക്കി ഉപയോഗിച്ച് നിർമിച്ചതിൽ ഇപ്പോഴും നിലനിൽക്കുന്ന ഇന്ത്യയിലെ ഒരേയൊരു അണക്കെട്ട് മുല്ലപ്പെരിയാറാണ്. തമിഴ്നാടിന്‍റെ വാദമുഖങ്ങളാണ് നിർഭാഗ്യവശാൽ കേരളത്തിലെ ചിലർ മുന്നോട്ടുവയ്ക്കുന്നത്. എത്രവർഷം പിന്നിട്ടു, എന്തെല്ലാം ഉപയോഗിച്ചു നിർമിച്ചു എന്നതൊന്നും പ്രശ്നമല്ലത്രെ. ഇപ്പോൾ ബലവത്താണോ എന്നു നോക്കിയാൽ മാത്രം മതിയെന്നാണ് അവർ പറയുന്നത്. ഉള്ളു പൊള്ളയായ ഡാം തകർന്നു കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചാലും വേണ്ടില്ല, തമിഴ്നാട്ടുകാർക്ക് ഒരു ദോഷവും സംഭവിക്കാൻ പാടില്ലെന്നാണ് അവർ ആഗ്രഹിക്കുന്നത്.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ