Letters
വെറ്ററിനറി ഡോക്ടർമാരെ അപകീർത്തിപ്പെടുത്തരു
Sunday, September 17, 2017 1:03 PM IST
സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടർമാർ നേരിടുന്ന അവഗണനയുമായി ബന്ധപ്പെട്ടും വേതനനിരക്കിലെ അസമത്വം ചൂണ്ടിക്കാണിച്ചും ഡോക്ടർമാരുടെ സർവീസ് സംഘടനകൾ സമർപ്പിച്ച നിവേദനവും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചില നിർദേശങ്ങളും പരിഗണിച്ചു കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വിചിത്ര വാദങ്ങളാണുള്ളത്. വെറ്ററിനറി ഡോക്ടർമാർക്ക് അപകീർത്തികരമായ ഈ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടർമാർ കരിദിനം ആചരിക്കാൻ തീരുമാനിച്ചു.
ജോലിഭാരത്തിന്‍റെ കണക്കു കൂട്ടിയാൽ ഒരുപക്ഷേ പ്രൈമറി ഹെൽത്ത് സെന്‍ററിലെ ഡോക്ടർക്കു നൽകുന്നതിൽ കൂടുതൽ ശമ്പളം ഒരുപക്ഷേ ആ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർക്കു നല്കേണ്ടി വരും.

വെറ്ററിനറിയിലെ ഉന്നത പഠനം കൊണ്ട് കാര്യമില്ലന്നാണോ ഉന്നത ഉദ്യോഗസ്ഥടെ പക്ഷം? അനസ്തേഷ്യ മുതൽ ടേബിൾ ക്‌ളീനിംഗ് വരെ ഒറ്റയ്ക്കു ചെയ്തു, ഗർഭശസ്ത്രക്രിയ മുതൽ മൈക്രോവാസ്കുലാർ ഒഫ്ത്താൽമിക് സർജറി വരെ, ഏറ്റവും ചുരുങ്ങിയ ചെലവിൽ ചെയ്തു നൽകുന്ന ഈ നാട്ടിലെ കഠിനാധ്വാനികളായ വെറ്ററിനറി ഡോക്ടർമാരെ പരിഹസിക്കുകയാണോ നിങ്ങൾ?

ഡോ. മുഹമ്മദ് ആസിഫ്  വെറ്ററിനറി പോളിക്ലിനിക്‌ ഇരിട്ടി