Letters
കേന്ദ്ര സർക്കാരിന്‍റെ കൂറ് ആരോട്?
Thursday, September 21, 2017 11:22 AM IST
പെട്രോൾ വില ഉയർന്നുകൊണ്ടേയിരിക്കുന്നു. പാവം ജനങ്ങൾ അന്തംവിട്ടു നോക്കിയിരിക്കുന്നു. അവരുടെ കണ്ണുകളിൽനിന്നു കണ്ണീരും രോഷാഗ്നിയും ഒന്നിച്ച് ഒലിച്ചിറങ്ങുന്നു. ആരോടു പരാതിപ്പെടാൻ? ആരുണ്ടു കേൾക്കാൻ? ആരാണിതിനൊക്കെ കാരണക്കാർ?
രാഷ്‌ട്രീയക്കാരും നിരീക്ഷകരും ചാനലുകാരും പലതും പറയുന്നു. പാവം ജനങ്ങളെ വിഡ്ഢികളാക്കുന്നു. ഇന്ധനവില കുറയ്ക്കാനാവില്ലെന്നു കേന്ദ്രമന്ത്രി തീർത്തു പറയുന്നു. അങ്ങനെയെങ്കിൽ പെട്രോൾ ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളിൽ പെട്രോൾ വില എന്തേ ഇത്രയും കൂടാത്തത്? അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്‍റെ വില കുറയുന്പോൾ നമ്മുടെ രാജ്യത്തു പെട്രോളിനു വില കുറയാത്തതെന്തേ? ഇതിനൊന്നും ഉത്തരമില്ല! വലിയ കോർപറേറ്റുകൾ സർക്കാരിന്‍റെ നാവ് മുറിച്ചു കളഞ്ഞോ?

ലാഭം പിന്നീടു വികസന പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേക്കു തിരിച്ചുവരുമെന്നു പുതിയ മന്ത്രി പറയുന്നു. എന്നുവരും? എത്രനാൾ കാത്തിരിക്കണം? എത്ര രൂപയുടെ പ്രവർത്തനങ്ങൾ നടത്തും?

പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു ചില്ലറത്തുട്ടുകൾ വാരിയെടുത്തിട്ടു പകരം നോട്ടുകൾ പിന്നീടു തരാമെന്നു പറഞ്ഞുപറ്റിക്കുന്ന കള്ളത്തരവും പൊളിവചനവും കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. കോർപറേറ്റുകളോടുള്ള നന്ദി കാണിക്കൽ നിർത്തിയിട്ടു ജനങ്ങളോടു പ്രതിബദ്ധത കാണിക്കണം. പെട്രോളിന്‍റെയും ഡീസലിന്‍റെയും സംസ്ഥാന നികുതികൾ കുറച്ച് കേരള സർക്കാരിനും കേരളത്തിലെ ജനങ്ങളെ സഹായിക്കാവുന്നതാണ്.
എന്നാൽ, എല്ലാവരും ഉറക്കം നടിക്കുന്നു. പാവം ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.

വർഗീസ് മുതുപ്ലാക്കൽ, പൊൻകുന്നം