Letters
സ്വാവലംബൻ ഇൻഷ്വറൻസ് പദ്ധതിയുടെ ഗതികേട്
Sunday, November 19, 2017 10:02 AM IST
അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂർ നേരത്തേക്കുള്ള ചികിത്സ സൗജന്യമാക്കുമെന്നും അതിനായി ഇൻഷ്വറൻസ് കന്പനികളുടെ സഹകരണം തേടുമെന്നുമുള്ള സംസ്ഥാന സർക്കാരിന്‍റെ വാർത്താക്കുറിപ്പു കണ്ടു. തികച്ചും ഉചിതവും അഭിനന്ദനാർഹവുമായ ഒരു നടപടിയാണിതെന്നതിൽ സംശയമില്ല.

എന്നാൽ, ഭിന്നശേഷിയുള്ളവരുടെ ചികിത്സയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ സ്വാവലംബൻ മെഡിക്കൽ ഇൻഷ്വറൻസ് പോളിസിയുടെ ഗതി ഈ പദ്ധതിക്കും വരാതിരിക്കാനുള്ള കരുതൽ ഉണ്ടാവുന്നതു നന്നായിരിക്കും.

2015ൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച് ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനിയുടെ സഹകരണത്തോടെ നടപ്പാക്കിയ സ്വാവലംബൻ ഇൻഷ്വറൻസ് പദ്ധതി അതിന്‍റെ രൂപകല്പനയാലും പ്രയോജനത്താലും ഏറെ ശ്രദ്ധേയമായിരുന്നു.

പ്രീമിയം തുകയുടെ 10 ശതമാനം മാത്രം ഭിന്നശേഷിയുള്ള വ്യക്തിയിൽനിന്നു കൈപ്പറ്റി ബാക്കി 90 ശതമാനം തുകയും കേന്ദ്രസർക്കാർ സബ്സിഡിയായി നൽകുന്ന പദ്ധതിവഴി ഭിന്നശേഷിയുള്ള വ്യക്തിക്കും അയാളുടെ കുടുംബത്തിനും ഒരു വർഷത്തേക്കു രണ്ടു ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്നതായിരുന്നു അതിന്‍റെ ആകർഷകത്വം. പദ്ധതിയെക്കുറിച്ചു ജനങ്ങൾക്കു കാര്യമായ അറിവ് ലഭിക്കാതിരുന്നതിനാൽ ആദ്യമൊന്നും ഇതിൽ ആരും ചേർന്നിരുന്നില്ല.

ഭിന്നശേഷിയുള്ളവരുടെ ക്ഷേമപുനരധിവാസരംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധസംഘടന എന്ന നിലയിൽ എറണാകുളംഅങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ തൊട്ടടുത്ത വർഷം ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി കളമശേരി ശാഖയുടെ സഹകരണത്തോടെ രണ്ടായിരത്തോളം പേരെ പദ്ധതിയിൽ അംഗങ്ങളാക്കുകയും ഏറെ പേർക്കു ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഗുണഭോക്താവ് നല്കേണ്ട പത്തു ശതമാനം തുക സംസ്ഥാന സർക്കാർ നല്കുന്നതാണെന്ന പ്രഖ്യാപനമുണ്ടായതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ടു തങ്ങളെ സമീപിച്ചവരെ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിലേക്കു പറഞ്ഞയയ്ക്കുകയാണു സന്നദ്ധസംഘടനകൾ ചെയ്തത്. നിലവിൽ പദ്ധതി നാഥനില്ലാ കളരിയുടെ അവസ്ഥയിലാണെന്നു മനസിലാക്കുന്നു. പുതുതായി പദ്ധതിയിൽ അംഗത്വം നേടാനോ അംഗങ്ങളായവർക്ക് ആനുകൂല്യങ്ങൾ നേടാനോ സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പദ്ധതി ഇത്ര അവതാളത്തിലായിട്ടും ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടികളോ സംഘടനകളോ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഇക്കാര്യത്തിൽ എത്രയും വേഗം പതിഞ്ഞിരുന്നെങ്കിൽ.

ജീസ് പി. പോൾ, മീഡിയ മാനേജർ, സഹൃദയ (എറണാകുളം അങ്കമാലി അതിരൂപത)