Letters
ഉത്തരവാദിത്വം സർക്കാരിന്
Wednesday, November 22, 2017 12:50 PM IST
നൂറുകണക്കിന് യാത്രക്കാരാണ് സംസ്ഥാനത്ത് വർഷംതോറും വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്നതും പരിക്കേൽ ക്കുന്നതും. എന്നാൽ, മാറിമാറി വരുന്ന സർക്കാരുകൾ ഇക്കാര്യം ശ്രദ്ധിക്കാറില്ല. സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ നികത്തുന്നതിന് ഫണ്ട് അനുവദിച്ച് പൊതുമരാമത്തുവകുപ്പിനു കർശന നിർദേശം നൽകിയാൽ ഒരു ദിവസംകൊണ്ടു നമ്മുടെ പ്രധാന റോഡുകളിലെ കുഴികൾ അടയും.

അങ്ങനെ അനവധി യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. ഇവിടെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ കേരളത്തിന്‍റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു യാത്രകൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം യാത്രകൾ സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അടച്ചുകൊണ്ടായിരുന്നു എങ്കിൽ ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ലഭിക്കുമായിരുന്നു. ഇനിയെങ്കിലും സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അത് രൂപപ്പെടുന്പോൾത്തന്നെ അടയ്ക്കുന്നതിനുള്ള നടപടികൾ അധികാരികൾ എടുക്കണം.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ