Letters
മദ്യം ലഹരിയല്ലേ?
Wednesday, November 22, 2017 12:50 PM IST
സർക്കാർ തലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പൊടിപൊടിക്കുകയാണ്. തൃശൂർ പോലീസിന്‍റെ ആഭിമുഖ്യത്തിൽ വേണ്ട ബ്രോ എന്ന പേരിൽ നടത്തിയ പരിപാടി ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചു വിദ്യാർഥികൾക്കിടയിൽ വലിയ പ്രചാരണമാണു നേടിയത്. ജില്ലാ പോലീസിനെ ആത്മാർഥമായി അഭിനന്ദിക്കുന്നു.

ഇതു കൂടാതെ മറ്റു ജില്ലകളിലും സംസ്ഥാനതലത്തിലും പോലീസിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ നിരവധി ബോധവത്കരണ പരിപാടികളാണു സംസ്ഥാനത്തെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ ലഹരി ഉപയോഗം ഭീകരമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിനെതിരേ ശക്തമായ ബോധവത്കരണ പരിപാടികൾ അത്യാവശ്യമാണ്. എന്നാൽ, ഈ പരിപാടികൾക്കിടയിൽ മദ്യത്തിന്‍റെ ദൂഷ്യങ്ങളെക്കുറിച്ച് ഒരക്ഷരം പോലും പറയുന്നില്ല എന്നതു ഖേദകരമാണ്. മറ്റു ലഹരിവസ്തുക്കളെപ്പോലെതന്നെ അപകടകരമാണു മദ്യവും. അതു വ്യാജമദ്യമായാലും സർക്കാർ മദ്യമായാലും വ്യത്യാസമില്ല.

മറ്റു ലഹരിവസ്തുക്കൾ മാത്രമേ അപകടകരമായുള്ളവെന്നും മദ്യം അത്ര അപകടകരമല്ല എന്നും തോന്നുന്ന രീതിയിലാണു ലഹരിക്കെതിരേയുള്ള സർക്കാർ പ്രചാരണങ്ങൾ നടന്നുവരുന്നത്. ഇതു വളരെ അപകടകരമാണ്. മറ്റു ലഹരികൾപോലെ തന്നെ ഒഴിവാക്കപ്പെടേണ്ടതാണു മദ്യവുമെന്നുകൂടി ലഹരിവിരുദ്ധ പ്രചാരണങ്ങളിൽ ഉൾപ്പെടുത്തണം. സർക്കാർതലത്തിൽതന്നെ മദ്യവിതരണം ആരംഭിച്ചതു മദ്യത്തിനു മാന്യത വർധിപ്പിക്കുന്നതിനും മദ്യം ഉപയോഗിക്കുന്നവരുടെ പ്രായം കുറഞ്ഞുവരുന്നതിനും ഇടയാക്കിയിട്ടുണ്ട്. വിദ്യാർഥികൾ മദ്യത്തിന് അടിമകളാകുന്നതു സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കുമെങ്കിലും നാടിന്‍റെ നാശത്തിനു കാരണമായിത്തീരും.

ജയിംസ് മുട്ടിക്കൽ, തൃശൂർ