Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
എഴുതിത്തള്ളിയ 27,000 കോടിയും കാർഷിക കടങ്ങളും
Saturday, December 3, 2016 3:02 PM IST
കഴിഞ്ഞ എട്ടിനു രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തോടെ അന്നു രാത്രി 12 മണിയോടെ നിലവിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾക്കു വിലയില്ലാതായി. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നു പറഞ്ഞതിനാൽ ഈ തീരുമാനത്തെ സാധാരണ ജനങ്ങൾ സ്വാഗതം ചെയ്തു.
എന്നാൽ, വേണ്ടത്ര മുൻകരുതലോ ഗൃഹപാഠമോ നടത്താതെ പെട്ടെന്നെടുത്ത തീരുമാനത്തിന്റെ ഫലമായി സാധാരണ ജനങ്ങൾ, കൈയിലുള്ള നോട്ടുകൾ മാറിയെടുക്കാനും എടിഎം വഴി പണം പിൻവലിക്കാനും എടിഎം കൗണ്ടറിനു മുമ്പിലും ബാങ്കിലും ക്യൂ നിന്നു കഷ്ടപ്പെട്ടു. ഈ ദുരിതത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. എന്നാൽ, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, ഈ തിരക്കിനിടയിൽ കള്ളപ്പണത്തിന്റെ ഉടമകൾ എന്നു സംശയിക്കുന്ന ഒരു സമ്പന്നനെയും അവിടെ കണ്ടില്ല.
അത്യാവശ്യ ചെലവിന് കാശിനുവേണ്ടി എടിഎം കൗണ്ടറിനു മുമ്പിലും ബാങ്കിലും ക്യൂനിന്നു കഷ്ടപ്പെട്ടയവസരത്തിൽ അവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനെന്നോണം സർക്കാർ വളരെ ചെറിയ ശബ്ദത്തിൽ ഒരു പ്രഖ്യാപനം നടത്തി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 63 വൻകിട വ്യവസായികളുടെ 7016 കോടി രൂപയുടെ കടം എഴുതിത്തള്ളി. രാജ്യത്തെ വിവിധ ബാങ്കുകളിൽ ആയിരക്കണക്കിനു കോടി രൂപ കുടിശിക വരുത്തിയ വ്യവസായി വിജയ് മല്യയുടെ 1201 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. ഇദ്ദേഹത്തെ സുരക്ഷിതനായി ലണ്ടനിൽ എത്തിച്ച് സുഖവാസം ഉറപ്പുവരുത്തിയ ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. മതിയായ ഈടോ ജാമ്യക്കാരോ ഇല്ലാതെയാണ് ഈ 63 വൻകിട വ്യവസായികൾക്ക് ആയിരക്കണക്കിനു കോടി രൂപ കടം നൽകിയത്.
7016 കോടി രൂപ എഴുതിത്തള്ളിയതിനെപ്പറ്റി ഏതാനും എംപിമാർ രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മറുപടി, മല്യ ഉൾപ്പെടെയുള്ള വൻകിടക്കാരുടെ വായ്പാ ബാധ്യത ഇല്ലാതാക്കിയിട്ടില്ലെന്നും രേഖകൾ സൂക്ഷിക്കാനുള്ള ബാധ്യത ഇല്ലാതാക്കിയിട്ടില്ലെന്നും രേഖകൾ സൂക്ഷിക്കാനുള്ള എളുപ്പത്തിനുവേണ്ടി നിഷ്ക്രിയ കടമായി മാറ്റുകയാണു ചെയ്തിട്ടുള്ളതെന്നും തിരിച്ചുപിടിക്കാൻ ബാങ്കിന് അധികാരമുണ്ടെന്നുമാണ്. എന്നുവച്ചാൽ അവരിൽ ആരെങ്കിലും എന്തെങ്കിലും തന്നാൽ വാങ്ങിക്കാനുള്ള പഴുത് അടച്ചിട്ടില്ലെന്ന്. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരാണു ജനതയ്ക്കു ഭക്ഷണം നൽകുന്നതെന്നും, അതുകൊണ്ട് അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടതും എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കേണ്ടതുമാണെന്നും എല്ലാ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും പറയാറുണ്ട്. രാജ്യത്തെ വോട്ടർമാരിൽ ബഹൂഭൂരിപക്ഷവും കർഷകരാണെന്നും അവരെ സോപ്പിട്ടു കൂടെ നിർത്തേണ്ടത് ആവശ്യമാണെന്നും അവർക്കറിയുകയും ചെയ്യാം. എന്നാൽ, അവർക്കു നൽകുന്ന സഹായത്തിന്റെ വലുപ്പവും നൽകുന്ന സഹായം തിരിച്ചുപിടിക്കാനുള്ള മാനദണ്ഡങ്ങളും എപ്രകാരമാണെന്ന് അറിഞ്ഞിരിക്കേണ്ടതുമാണ്. ഒരുദാഹരണം മാത്രം രേഖപ്പെടുത്തുകയാണ്. ഒരു ഏക്കർ സ്ഥലത്തിന്റെ ഈടിന്മേൽ ഒരുലക്ഷം രൂപ പൊതുമേഖലാ ബാങ്കിൽനിന്നും ഒരുവർഷത്തെ കാലാവധിക്ക് വായ്പ നൽകുന്ന പദ്ധതി നിലവിലുണ്ട്. ഇതിനായി തന്നാണ്ടത്തെ കരം അടച്ച രസീത്, വില്ലേജ് ഓഫീസിൽനിന്നും ലഭിക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ നൽകണം. കൂടാതെ, അനവധി വ്യവസ്ഥകളോടുകൂടിയുള്ള അപേക്ഷാഫോറത്തിൽ ഒപ്പിട്ടുകൊടുക്കുകയും ചെയ്യണം. വ്യവസ്ഥകൾ എന്തൊക്കെയാണെന്നു വായിച്ചു മനസിലാക്കാനുള്ള കഴിവ് പാവപ്പെട്ട കർഷകനൊട്ടില്ലതാനും. ഈ ഒരു ലക്ഷം രൂപ കടത്തിന് ഏഴു ശതമാനം പലിശയാണ്. കടം ലഭിക്കുന്ന അന്നു മുതൽ ഒരുവർഷം തികയുന്ന അന്നോ അതിനു മുമ്പോ തുകയും പലിശയും തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ സബ്സിഡിയായി പിന്നീട് എപ്പോഴെങ്കിലും ലഭിക്കും. പലിശയും തുകയും തിരിച്ചടയ്ക്കാൻ ഒരു ദിവസം വൈകിയാൽ പലിശ സബ്സിഡി ലഭിക്കുകയില്ല. ഒരാഴ്ചത്തെ ഗ്രേസ് പീരിയഡ് പോലും ഇല്ലെന്നു ചുരുക്കം. ആറു മാസത്തിനുള്ളിൽ തുകയും പലിശയും അടച്ചില്ലെങ്കിൽ ജപ്തി നടപടിയിലൂടെ ഈടാക്കും. ഇതാണ് ഒരേക്കർ സ്ഥലമുള്ള കർഷകനു സർക്കാർ ചെയ്യുന്ന സഹായവും സഹാനുഭൂതിയും.
ആവശ്യമായ ഈടോ, രേഖകളോ വാങ്ങാതെ ആയിരക്കണക്കിനു കോടി രൂപ കടം നൽകുന്ന വൻകിട വ്യവസായികൾക്ക്, കടവും പലിശയും നിഷ്ക്രിയ കടമായി മാറ്റുന്നു. വൻകിട വ്യവസായിക്ക് പട്ടുമെത്തയിലേക്ക് പരവതാനി വിരിക്കുന്ന സർക്കാർ കർഷകർക്കു നൽകുന്നതു പിച്ചപ്പാത്രം. അങ്ങനെ തെണ്ടി ജീവിക്കാൻ വേണ്ട വഴി സർക്കാർതന്നെ ഒരുക്കുന്നു.
എം.എം. ജോസഫ്, പാലാ
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.