Letters
പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കണം
Thursday, February 23, 2017 12:37 PM IST
വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്പോൾ പുറത്തേക്കുവരുന്ന പുകയും വിഷവാതകവും വായുവിൽ ലയിക്കുന്നു. അതുവഴി ശ്വാസകോശരോഗങ്ങൾ മുതൽ കാൻസർ വരെ ഉണ്ടാകുന്നു. തോടുകളിലും പുഴകളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിനു കണക്കില്ല. അവ ഒഴുക്കിൽപ്പെട്ട് പുഞ്ചപ്പാടങ്ങളിലും കായലുകളിലും എത്തുന്നു. ഇത് മത്സ്യസന്പത്ത് കുറയാൻ കാരണമാകുന്നു. പൊതുജനാരോഗ്യം മുൻനിർത്തി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണം.

രാജ്യത്ത് നോട്ട് പിൻവലിച്ചത് പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കി. രാത്രിയും പകലും ജനം എടിഎമ്മിനു മുമ്പിൽ ക്യൂ നിൽക്കേണ്ടിവന്നു. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ പേരിൽ ആർക്കും കടയുടെ മുമ്പിൽ ക്യൂ നിൽക്കേണ്ടിവരില്ല. ഒരു കോട്ടൺ ബാഗ് കരുതിയാൽ കടയിൽനിന്ന് സാധനങ്ങൾ കടലാസിൽ പൊതിഞ്ഞു കൊണ്ടുപോകാം. പ്ലാസ്റ്റിക് ഒഴിവാക്കി നമുക്ക് പ്രകൃതിയിലേക്കു മടങ്ങാം. അങ്ങനെ നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാൻ നമുക്ക് കഴിയും.

ജോസഫ് ചാക്കോ, മരങ്ങാട്ടുപിള്ളി