Letters
ഗുണ്ടായിസത്തിനു മദ്യവും മയക്കുമരുന്നും കൂട്ട്
Saturday, February 25, 2017 1:30 PM IST
യുവനടി ആക്രമിക്കപ്പെടാനും അപമാനിക്കപ്പെടാനും ഇടയായതിനു പിന്നിൽ മദ്യമയക്കുമരുന്ന് മാഫിയകളുടെ കൂട്ടുകെട്ടുണ്ട്. സിനിമാലോകത്തെ ഭീഷണിപ്പെടുത്താനും എതിരാളികളെ തോല്പിക്കാനും പ്രമുഖ നടന്മാർ എളുപ്പവഴി കണ്ടെത്തുന്നത് ഇത്തരം മാഫിയ വഴിയാണ്. രാഷ്‌ട്രീയസിനിമാ ക്രിമിനലുകളും ഗുണ്ടകളും ചേർന്നാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്.

കോടതിയുടെ ശക്തമായ ഇടപെടലും പൊതു ജനങ്ങളുടെ ശ്രദ്ധയും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം കാടത്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ. മദ്യ നിരോധനം പൂർണമായും നടപ്പാക്കണം. എറണാകുളത്തെ ഫ്ലാറ്റുകളിൽ റെയ്ഡ് നടത്തി ലഹരി മാഫിയാകളെ നിയമത്തിനു മുന്പിൽ കൊണ്ടുവരാൻ സർക്കാരും പോലീസും മുന്നിട്ടിറങ്ങണം.

മാത്യു കല്ലടിക്കോട്, കെസിബിസി മദ്യവിരുദ്ധ സമിതി തൃശൂർ മേഖലാ പ്രസിഡന്‍റ്