Letters
കോടതി ഉത്തരവിട്ടതു മദ്യശാലകൾ മാറ്റിസ്ഥാപിക്കാനല്ല
Saturday, February 25, 2017 1:32 PM IST
ദേശീയസംസ്ഥാന പാതകൾക്കരികിലെ അടച്ചുപൂട്ടിയ മദ്യവില്പനശാലകൾ ജനവാസകേന്ദ്രങ്ങളിലേക്കും വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും അകിരിലേക്കും മാറ്റി സ്ഥാപിക്കുന്നതിനെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നുവരികയാണല്ലോ. ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡും പറയുന്നത് സുപ്രീംകോടതി വിധി അനുസരിച്ചാണു ഹൈവേകൾക്കരികിലെ മദ്യവില്പനശാലകൾ മാറ്റിസ്ഥാപിക്കുന്നതെന്നാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണിത്.

ഹൈവേകൾക്കരികിലെ മദ്യവില്പനശാലകൾ മാറ്റിസ്ഥാപിക്കുന്നതിനല്ല കോടതി ഉത്തരവ്. ദേശീയസംസ്ഥാന പാതകൾക്കരികിലെ മദ്യവില്പനശാലകൾ ഉടനടി നിർത്തലാക്കുക, ഹൈവേകൾക്കരികിൽ മദ്യശാലകൾക്കു പുതിയ ലൈസൻസ് നൽകാതിരിക്കുക, ഇപ്പോൾ ലൈസൻസ് ഉള്ളവർ അവയുടെ കാലാവധി തീരുന്നതുവരെ (പരമാവധി 2017 ഏപ്രിൽ ഒന്നുവരെ) മാത്രം പ്രവർത്തിക്കുക, മദ്യം ലഭിക്കുമെന്ന പരസ്യങ്ങൾ ഹൈവേകൾക്കരികിൽനിന്നു നീക്കംചെയ്യുക, ഹൈവേകൾക്കരികിലോ ഹൈവേകളിൽനിന്നും കാണാവുന്ന വിധത്തിലോ ഹൈവേകൾക്ക് 500 മീറ്റർ പരിധിക്കുള്ളിലോ ഇനി മദ്യഷോപ്പോ മദ്യവില്പനയോ പാടില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിൽ ഒരിടത്തും മദ്യഷാപ്പുകൾ മാറ്റിസ്ഥാപിക്കണമെന്നു പറഞ്ഞിട്ടില്ല. അതിനാൽ പ്രദേശവാസികൾ എതിർപ്പു പ്രകടിപ്പിക്കുന്ന സ്ഥലങ്ങളിൽ മദ്യഷാപ്പുകൾ തുടങ്ങരുത്. മദ്യലഭ്യത കുറഞ്ഞാൽ മാത്രമേ മദ്യപാനവും കുറയുകയുള്ളു. മദ്യപാനം കുറയുന്നതാണു നാടിനും ജനത്തിനും ഗുണകരം.

ജയിംസ് മുട്ടിക്കൽ, തൃശൂർ