Letters
കാക്ക കണ്ടറിയും, മലയാളി കൊണ്ടേ അറിയൂ!
Saturday, April 21, 2018 11:14 PM IST
ഏതൊരു ഹർത്താലിനെയും രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് മലയാളിക്ക് ഒരു ഹരമാണ്. സംസ്ഥാന പോലീസ് മേധാവി പറയുന്നു ഹർത്താലിൽ അക്രമം നടത്തിയവർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന്. ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ ഹർത്താലുകളിൽ അംഗവൈകല്യവും നാശനഷ്ടങ്ങളും സംഭവിച്ചവർക്ക് എന്തു നീതിയാണു ലഭിച്ചത്? എത്ര പേർക്കെതിരേ കേസുണ്ട് ? ജനത്തിന് അതറിയാൻ താത്പര്യമുണ്ട്.

കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചാൽ തലേ ദിവസം ബിവറേജസ് കൗണ്ടറുകളിൽ വലിയ വില്പന നടക്കും. പലരും പിറ്റേന്നു വീട്ടിലിരുന്നു മദ്യപിച്ച് ഹർത്താലിന്‍റെ കാരണങ്ങളോട് അനുഭാവം പ്രകടിപ്പിക്കും. കുറച്ചുപേർ മറ്റുള്ളവരുടെമേൽ കുതിര കേറും. ഇതിനപ്പുറം ഹർത്താലിന് മറ്റൊരു ധർമമുണ്ടോ? കുറഞ്ഞപക്ഷം ഭരിക്കുന്ന പാർട്ടിയെങ്കിലും ജനങ്ങൾക്ക് ഹർത്താലിൽ നിന്ന് മോചനം നൽകേണ്ടതാണ് . എന്നാൽ, അവരും ഹർത്താൽ സംഘടിപ്പിക്കാൻ ഒട്ടും പുറകിലല്ല.

നമുക്ക് എന്തുകൊണ്ട് ഇത്രയും വൃത്തികെട്ട സംസ്കാരം ഉപേക്ഷിച്ചു കൂടാ? ഹർത്താൽ നടത്തുന്നവർ അതുകൊണ്ട് എന്താണു നേടുന്നത്? മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നതിനു പകരം 24 മണിക്കൂർ സ്വയം ജോലി ചെയ്തു കൊണ്ട് ഒന്നു പ്രതിഷേധിച്ചു നോക്കൂ. അതുമല്ലെങ്കിൽ 24 മണിക്കൂർ ആഹാരം കഴിക്കാതെ നിങ്ങളുടെ പ്രതിഷേധം അറിയിക്കൂ. അല്ലാതെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി ഹർത്താൽ വൻ വിജയം എന്നു വീന്പിളക്കുന്നതിൽ കാര്യമില്ല. കേരളത്തിലെ ഓരോ പഞ്ചായത്തിലെയും ജനങ്ങൾ കക്ഷിരാഷ്‌ട്രീയത്തിനതീതമായി മുന്നോട്ടുവരണം. നമുക്ക് ഇനി ഹർത്താൽ വേണോ വേണ്ടയോ എന്ന് തീരുമാനിക്കണം.

കെ .ഡി.ഫ്രാൻസീസ്, പുറനാട്ടുകര