Letters
ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കേണ്ട
Monday, April 23, 2018 11:13 PM IST
ഇന്ത്യയിൽ നീതിയും ജനാധിപത്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ചിന്തിക്കുന്ന ഒരു പ്രധാന സംഗതിയിൽ തെരഞ്ഞെടുപ്പുകമ്മീഷന്‍റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതു നിയമംമൂലം ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഉപേക്ഷിക്കുന്ന മണ്ഡലത്തിൽ തെരഞ്ഞെടുപ്പു നടത്താനുള്ള ചെലവ് സ്ഥാനാർഥിയിൽനിന്ന് ഈടാക്കുകയും രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്പോഴും തെരഞ്ഞെടുപ്പ് ചെലവ് ഒന്നായിത്തന്നെ കണക്കാക്കുകയും വേണം. അതുപോലെതന്നെ നിയമനിർമാണ സഭയിൽ മിനിമം ഹാജർ ഇല്ലാത്ത സിറ്റിംഗ് എംഎൽഎ/എംപിമാരെയും മത്സരിക്കാൻ അനുവദിക്കരുത്.

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ