Letters
കുട്ടികൾ അവധിക്കാലം ആഘോഷിക്കുമ്പോൾ
Tuesday, April 24, 2018 11:52 PM IST
അവധിക്കാലത്തിന്‍റെ ആഘോഷ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർമിപ്പിക്കട്ടെ.

അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള വിവേകം കുട്ടികൾക്ക് ഉണ്ടായേ മതിയാകൂ. അതിനുവേണ്ട നിർദേശങ്ങൾ മാതാപിതാക്കൾ നൽകണം. ജലാശയങ്ങളിലെ കുളിയും കളിയുമൊക്കെ ഒഴിവാക്കുക എന്നതു പ്രധാനമാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ എത്രയധികം കുട്ടികളാണു വെള്ളത്തിൽ വീണ് മരിച്ചത്! വളരെ ചെറിയ കുട്ടികളെ കൂട്ടി ബന്ധു വീടുകളിലേക്കു പോകുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ പുറത്തു കളിയ്ക്കാൻ വിട്ടിട്ട് വീടിനുള്ളിൽ സൊറ പറഞ്ഞിരിക്കുന്നതാണു മിക്കവരുടെയും രീതി. പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ കുട്ടികൾ അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്. വീടിനടുത്ത് തോട്, പുഴ, റോഡ്, റെയിൽപാത എന്നിവ ഉണ്ടെങ്കിൽ മുതിർന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.

കുറെ കുട്ടികൾ രാവിലെ തന്നെ കളിക്കാൻ വീട്ടിൽ നിന്നിറങ്ങും. എവിടേക്കാണെന്ന് ആർക്കും നിശ്ചയമില്ല. കളിക്കൂട്ടങ്ങൾ നല്ലതു തന്നെ. എന്നാൽ, കാലം പഴയതല്ലെന്ന് ഓർമ വേണം. പലതരം തിന്മകളുടെയും ബാലപാഠങ്ങൾ കുട്ടികൾ മനസിലാക്കുന്നത് ഇത്തരം ചെറു കൂട്ടങ്ങളിലാണ്. മക്കളുടെ സുഹൃത്തുക്കൾ ആരെന്നും കൂട്ടംചേർന്നിരുന്നും അല്ലാതെയും അവർ എന്താണു ചെയ്യുന്നതെന്നും കൂടിച്ചേരലുകൾ എവിടെയെന്നും മാതാപിതാക്കൾ അറിയണം.

പക്വതയിലെത്താത്ത കുട്ടികൾ ഇരുചക്ര വാഹനങ്ങളുമായി പൊതുനിരത്ത് കീഴടക്കുന്നതാണ് അവധിക്കാലത്തെ മറ്റൊരു കാഴ്ച. പലർക്കും ലൈസൻസ് ഉണ്ടാകില്ല. തങ്ങളുടെ മിടുക്ക് കാട്ടാനുള്ള വേദിയാണ് ഇക്കൂട്ടർക്കു റോഡുകൾ. അപകടം ഒഴിവാക്കാൻ നമുക്കും അധികൃതർക്കൊപ്പം അണിചേരാം.

തോമസ് തുണ്ടിയത്ത്, കൂടൽ, പത്തനംതിട്ട