Letters
ശസ്ത്രക്രിയയ്ക്കും പ്രായപരിധിയോ
Monday, July 16, 2018 1:30 AM IST
ശസ്ത്രക്രിയയ്ക്കും പ്രായപരിധി നിശ്ചയിക്കണമെന്ന് ഡോ. ജോസ് പുത്തൻകളത്തിന്‍റെ കത്ത് ശ്രദ്ധിക്കാനിടയായി. ജോലിയിൽ നിന്നും വിരമിക്കാൻ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വോട്ടവകാശം നേടാനും, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനും ഒക്കെ പ്രായ നിബന്ധന ഉണ്ട്. ശസ്ത്രക്രിയകൾക്കു പ്രായപരിധി നിശ്ചയിക്കണമെന്ന വാദം വിചിത്രമായി തോന്നുന്നു. പ്രത്യേകിച്ചും മുന്പത്തേക്കാൾ കൂടുതൽ ആയൂർദൈർഘ്യവും വൈദ്യശാസ്ത്ര പുരോഗതിയും ഉണ്ടായ ഇക്കാലത്ത് 70 വയസിന് ശേഷം പലർക്കും പ്രമേഹവും, രക്തസമർദവുമൊക്കെ ഉണ്ടാകുമെന്നതിനാൽ അവരെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കരുതെന്നു വാദിക്കുന്നത് 70 വയസിനുശേഷം അവരെ മരണത്തിന് വിധിക്കുകയെന്നായിരിക്കും.

ഇങ്ങനെ ഒരു പ്രായപരിധി നടപ്പിലാക്കിയാൽ അടിയന്തരഘട്ടങ്ങളിൽ അപകടം, ഹൃദ്രോഗം തുടങ്ങി ശസ്ത്രക്രിയയ്ക്കു വിധേയരാക്കേണ്ട രോഗിയുടെ ബന്ധുക്കൾ പഞ്ചായത്തിൽ നിന്നും, രോഗിയുടെ ഏജ് സർട്ടിഫിക്കേറ്റും ഹാജരാക്കേണ്ടിയും വരാം. നമുക്കു വേണ്ടത് ഏത് പ്രായത്തിലും അത്യാവശ്യ ശസ്ത്രക്രിയകൾ വിജയകരമാക്കാൻ വൈദ്യശാസ്ത്രത്തെ കൂടുതൽ വളർത്തുകയാണ്. മനഷ്യായൂസിന്, കടിഞ്ഞാൺ ഇടുകയല്ല, വേണ്ടത്.

സാമുവൽ കൊച്ചുവിളയിൽ,മൈലപ്ര