ഭൂരിഭാഗം സ്ഥാപനങ്ങളും സ്വദേശികൾക്ക് തൊഴിൽ നൽകാൻ തയ്യാറാവുന്നില്ലെന്ന് സൗദി തൊഴിൽമന്ത്രി ഡോ. അലി അൽഗഫീസ്
Tuesday, October 17, 2017 9:08 AM IST
റിയാദ്: സ്ഥാപനങ്ങളിൽ തൊഴിൽ അവസരങ്ങളുണ്ടാവുന്പോൾ സ്ഥാപനയുടമകൾ ആദ്യം പരിഗണിക്കുന്നത് വിദേശികളെയാണെന്ന് തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസ് കുറ്റപ്പെടുത്തി.
രണ്ടാമത് മാത്രമാണ് സ്വദേശികളെ പരിഗണിക്കുന്നത്.

നേരത്തെ പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവർ നേരെ സർക്കാർ സ്ഥാപനങ്ങളിലാണ് ജോലിക്കു കയറിയിരുന്നത്. എന്നാൽ ഇപ്പോൾ പഴയതു പോലെ പഠനം പൂർത്തിയാക്കി വരുന്നവർക്ക് സർക്കാരിൽ അവസരങ്ങൾ നൽകാൻ കഴിയില്ല. സ്വദേശികളെ അപേക്ഷിച്ചു കുറഞ്ഞ ചെലവിൽ വിദേശികളെ ലഭിക്കുമെന്ന കാരണത്താലാണ് പലരും വിദേശികളെ ജോലിക്കുവയ്ക്കുന്നത്. എന്നാൽ ഇങ്ങിനെ ചെയ്യുന്നത് സ്വദേശികളുടെ തൊഴിലവസരങ്ങൾ നിഷേധിക്കലാണ്. സ്വദേശികൾക്ക് തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് വിദേശികളെ നില നിർത്തുന്നതനുള്ള ചെലവ് വർധിപ്പിച്ചത്.

അതേസമയം സ്വദേശി വൽകരണം നടപ്പാക്കുന്നതിനു സ്ഥാപനങ്ങളെ സഹായിക്കുന്ന പ്രത്യേക പദ്ധതിക്കു മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. സ്വദേശികളുടെ വേതനത്തിന്‍റെ 20 ശതമാനം വരെ മാനവ വിഭവശേഷി ഡെവലപ്പ്മെൻ് ഫണ്ട് നൽകുന്നതാണ് പദ്ധതി. രണ്ടുവർഷം വരെയാണ് ഇങ്ങിനെ സഹായം നൽകുക.

പുരുഷന്മാർക്ക് വേതനത്തിന്‍റെ 15 ശതമാനവും സ്ത്രീകൾക്ക് 20 ശതമാനവും ഹദ്ഫ് നൽകും.
തൊഴിലുകളിൽ പരിശീലനം നൽകി സ്വദേശികളെ പ്രാപ്തരാക്കുക കൂടിയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ വ്യക്തമാക്കി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം