ഇന്ത്യൻ എൻജീനിയേഴ്സിന്‍റെ വിസ പുതുക്കുന്നതിലുള്ള തടസം നീക്കാൻ കേന്ദ്ര ഗവണ്‍മെന്‍റ് ഇടപെടണം: എൻസിപി കുവൈത്ത്
Wednesday, March 21, 2018 11:22 PM IST
കുവൈത്ത്: കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ എൻജീനയർമാർക്ക് അക്കാമ/ റസിഡൻസ് വിസ പുതുക്കണമെങ്കിൽ കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി കുവൈത്തിലെ ഇന്ത്യൻ എൻജീനിയേഴ്സ് സമൂഹത്തെ ആകെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്.

കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പഠനം പൂർത്തിയാക്കിയ സ്ഥാപനങ്ങളും കോഴ്സുകളും കുവൈത്ത് ഗവണ്‍മെന്‍റ് നിർദ്ദേശിച്ച പുതിയ എൻബിഎ അക്രഡിറ്റേഷൻ ഉള്ളവയായിരിക്കണം. എന്നാൽ ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങൾക്കും സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിൽ (AICTE) മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ് ടെക്നോളജി (NIT), വിവിധ എൻജിനീയറിംഗ് കോളേജുകൾ എന്നിവയക്കൊന്നിനും എൻബിഎ അക്രഡിറ്റെഷൻ ഇപ്പോഴില്ല.

ഈ മാസം പതിനൊന്നു മുതൽ എൻബിഎ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നല്ലാത്ത ഒരാളുടെയും വിസ പുതുക്കേണ്ടതില്ലെന്ന തീരുമാനം കുവൈത്ത് നടപ്പാക്കിലാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നിരവധി പേർക്ക് ഇപ്പോൾതന്നെ വിസ പുതുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
താമസ രേഖ പുതുക്കാൻ കഴിയാതിരുന്നാൽ ഭാര്യയും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരെ നേരിട്ടു ബാധിക്കുന്നതും കുവൈത്തിൽ പഠിച്ചുക്കൊണ്ടിരിക്കുന്ന ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഉൾപ്പെടെ ഗുരുതര പ്രതിസന്ധിക്ക് കാരണമാകുന്നതുമാണ്.

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി സൂഷമ സ്വരാജ്, മാനവശേഷി വകുപ്പുമന്ത്രി പ്രകാശ് ജാവദേക്കർ എന്നിവർക്ക് വിശദമായ കത്ത് ഒഎൻസിപി ദേശീയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്‍റും കേരള സർക്കാരിന്‍റെ ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അയച്ചു കൊടുത്തു. സർക്കാരിന്‍റെ തുടർ നടപടികൾക്കായി പ്രവാസി സമൂഹത്തോടൊപ്പം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.