ജയപ്രകാശിന് നവോദയ യാത്രയയപ്പു നൽകി
Monday, April 16, 2018 11:03 PM IST
റിയാദ്: നാട്ടിലേക്കു മടങ്ങുന്ന നവോദയ റിയാദ് ബത്ത യൂണിറ്റ് പ്രവർത്തകനും കൊട്ടാരക്കര നെടുമണ്‍കാവ് സ്വദേശിയുമായ ജയപ്രകാശിന് നവോദയ യാത്രയയപ്പ് നൽകി. ജോലിക്കിടെ വീണ് കാലിനും ഇടുപ്പെല്ലിനും പരിക്കേറ്റതിനെ തുടർന്നു കിംഗ് ഖാലിദ് ആശുപത്രിയിൽ കുറച്ചുകാലം ചികിത്സയിലായിരുന്നു. വീൽചെയറിലാണ് നാട്ടിലേക്ക് പോകുന്നത്. സഹ്റാൻ കോണ്‍ട്രക്റ്റിംഗ് കന്പനിയിൽ സ്റ്റീൽ മെറ്റൽ ടെക്നിഷ്യനായിരുന്നു.

24 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് ജയപ്രകാശ് ഭാര്യ തങ്കമണിയോടൊപ്പം നാട്ടിലേക്കു മടങ്ങുന്നത്. നവോദയയുടെ സംഘടനാ രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. മക്കളായ പ്രിജേഷും പ്രിജിമോളും കുടുംബസമേതവും സൗദിയിലുണ്ട്.

നവോദയ ബത്ത യുണിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് സോമൻ ജയപ്രകാശിന്‍റെ താമസസ്ഥലത്തു വച്ചു കൈമാറി. നവോദയ ഭാരവാഹികളായ ബാലകൃഷ്ണൻ, അൻവാസ്, ശ്രീരാജ്, കലാം, കുമ്മിൾ സുധീർ, പ്രിജേഷ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കുമ്മിൾ സുധീർ