ജർമനിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; ആറു ആണ്‍കുട്ടികൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ
Wednesday, June 13, 2018 10:24 PM IST
ബർലിൻ: സുഹൃത്തക്കളോടൊപ്പം കാട് കാണാൻ പോയ പതിമൂന്നുകാരിയെ പീഡിപ്പിച്ച എട്ടു പേരടങ്ങിയ സംഘത്തിൽ ആറു ആണ്‍കുട്ടികൾ അറസ്റ്റിൽ. രണ്ടുപേർ ഒളിവിൽ. പീഡിപ്പിച്ച പ്രതികളെല്ലാം 14 മുതൽ 16 വരെ പ്രായമുള്ളവരാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. കഴിഞ്ഞ ഏപ്രിലിൽ നടന്ന സംഭവമാണെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.

ആണ്‍കുട്ടികളെല്ലാം ബൾഗേറിയൻ വംശജരാണ്. സുഹൃത്തുക്കളുമായി കാടു കാണാൻ വന്ന പെണ്‍കുട്ടിയെ ഇവർ ബലമായി കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം.

രണ്ടു പേരാണ് കുട്ടിയെ പ്രധാനമായും ബലാത്സംഗം ചെയ്തത്. മറ്റുള്ളവർ കണ്ടുനിൽക്കുകയും രംഗങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇവിടെ നിന്ന് പെണ്‍കുട്ടിയെ ഒരു പാലത്തിനടിയിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി അവിടെയും പീഡനം തുടർന്നു. പ്രതികൾ പകർത്തിയ വിഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധന നടത്തി വരുകയാണ്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ