അഭയാർത്ഥി പ്രശനം: മെർക്കലും സീഹോഫറും ഇടയുന്നു
Wednesday, June 13, 2018 10:41 PM IST
ബർലിൻ: ജർമനിക്കു സ്വന്തമായ കുടിയേറ്റ പദ്ധതി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അവതരിപ്പിച്ചു. സിഎസ്യു നേതാവ് ഹോഴ്സ്റ്റ് സീഹോഫർ ബവേറിയൻ പ്രീമിയറായിരിക്കുന്പോൾ ചാൻസലർ അംഗല മെർക്കലുമായി കുടിയേറ്റ വിഷയത്തിൽ കടുത്ത അഭിപ്രായ ഭിന്നതകളാണ് നിലനിന്നിരുന്നത്. ഇതാവട്ടെ മറനീക്കി പുറത്തു വന്നത് പുതിയ സർക്കാരിൽ കല്ലുകടിയായി. ആഭ്യന്തരന്ത്രി സീഹോഫർ ഇക്കാര്യത്തിൽ മെർക്കലിനെ നഖശിഖാന്തം എതിർക്കുവെന്നു മാത്രമല്ല പുതിയ കുടിയയേറ്റനയം ജർമനിയിൽ കൊണ്ടുവരണമെന്നുമാണ് ആവശ്യം.

ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ഏറെക്കുറെ പരിഹരിച്ചു വരുന്പോഴാണ് എസ്പിഡി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സർക്കാരിന്‍റെ ഐക്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു. സിഎസ്യുവുമായി താരതമ്യം ചെയ്യുന്പോൾ വളരെയധികം ഉദാരമാണ് എസ്പിഡിയുടെ കുടിയേറ്റ നയം.

ഹോഴ്സ്റ്റ് സീഹോഫറാണ് ഇപ്പോൾ ജർമനിയുടെ ആഭ്യന്തര മന്ത്രി. അദ്ദേഹം സ്വന്തം നിലയ്ക്ക് കുടിയേറ്റ പദ്ധതി അവതരിപ്പിക്കാനിരിക്കെയാണ്, അതിനു മുന്നോടിയായി എസ്പിഡി വൈസ് റാൽഫ് സ്റ്റെഗ്നർ പാർട്ടി പദ്ധതിയുമായി മെർക്കലിനെ കണ്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ