മെർക്കലിന്‍റെ കുടിയേറ്റ നയത്തിനെതിരേ ജർമൻ ആഭ്യന്തരമന്ത്രിയുടെ വിദേശ സഖ്യം
Friday, June 15, 2018 10:18 PM IST
ബർലിൻ: ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ ഉദാരമായ കുടിയേറ്റ - അഭയാർഥിത്വ നയത്തിനെതിരേ തുടക്കം മുതൽ കടുത്ത നിലപാടെടുത്തു വരുന്ന സിഎസ്യു നേതാവാണ് ഹോഴ്സ്റ്റ് സീഹോഫർ. ബവേറിയൻ പ്രധാനമന്ത്രി രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയായപ്പോൾ കുടിയേറ്റ വിരുദ്ധ നിലപാട് ഒന്നുകൂടി കടുപ്പിക്കുന്നു എന്നാണ് സൂചന.

ഇപ്പോൾ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ഓസ്ട്രിയയിലെയും ഇറ്റലിയിലെയും സർക്കാരുകളെ കൂട്ടുപിടിച്ച് മെർക്കലിന്‍റെ നയത്തെ എതിർത്തു തോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സീഹോഫർ.

അനധികൃത കുടിയേറ്റം തടയാനുള്ള കടുത്ത നടപടികൾ ആസൂത്രണം ചെയ്തു കഴിഞ്ഞതായി ഓസ്ട്രിയ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിനു ശേഷം ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കർസ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള യൂറോപ്യൻ വ്യാപക പദ്ധതികളുമായാണ് മെർക്കൽ മുന്നോട്ടു പോകുന്നത്. ഈ നയ വ്യത്യാസം മുന്നണി മന്ത്രിസഭയിൽ പ്രശ്നങ്ങൾക്കു കാരണമാകുമെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ