അഭയാർഥികളെ നാടുകടത്തി, ജർമൻ മന്ത്രി സീഹോഫർക്ക് തമാശ
Wednesday, July 11, 2018 11:16 PM IST
ബർലിൻ: അഫ്ഗാനിസ്ഥാനിൽനിന്നുള്ള അറുപത്തൊന്പത് അഭയാർഥികളെ ജർമനിയിൽനിന്നു നാടുകടത്തിയതുമായി ബന്ധപ്പെട്ട് ജർമൻ ആഭ്യന്തര മന്ത്രി ഹോസ്റ്റ് സീഹോഫറുടെ ക്രൂരമായ തമാശ. തന്‍റെ അറുപത്തൊന്പതാം പിറന്നാൾ ദിനത്തിലാണ് അറുപത്തൊന്പതു പേരെ നാടു കടത്തിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ താരതമ്യം.

താലിബാൻ അടക്കമുള്ള ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ശക്തരായി തുടരുന്ന അഫ്ഗാനിസ്ഥാൻ സുരക്ഷിതമല്ലെന്ന് അറിഞ്ഞിട്ടും അഭയാർഥികളെ തിരിച്ചയച്ചതിൽ മനുഷ്യാവകാശ സംഘടനകൾ രൂക്ഷമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് നാടുകടത്തൽ.

സഖ്യകക്ഷികൾക്കു മുന്നിൽ മൈഗ്രേഷൻ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നതിനിടെയാണ് സീഹോഫറുടെ വിവാദ പരാമർശം. ഇതിനിടെ, 66 അഭയാർഥികളെ കടലിൽനിന്ന് രക്ഷപെടുത്തി എത്തിച്ച കപ്പലിന് ഇറ്റാലിയൻ തീരത്ത് അടുക്കാൻ അനുമതിയും നിഷേധിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ