യുവന്‍റസ് റൊണാൾഡോയെ വാങ്ങിയത് ഇഷ്ടപ്പെട്ടില്ല; ഫിയറ്റ് തൊഴിലാളികൾ സമരത്തിന്
Thursday, July 12, 2018 11:46 PM IST
മിലാൻ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വൻ തുക മുടക്കി വാങ്ങിയ യുവന്‍റസ് മാനേജ്മെന്‍റ് തീരുമാനത്തിൽ പ്രതിഷേധിച്ച് ഫിയറ്റ് ഫാക്ടറി തൊഴിലാളികൾ സമരത്തിലേക്ക്. ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് യൂണിയനാണ് തെക്കൻ ഇറ്റലിയിലെ മെൽഫി പ്ലാന്‍റിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസം 15 മുതലാണു പണിമുടക്ക്.

ഇറ്റലിയിലെ അഗ്നെല്ലി കുടുംബത്തിന്‍റെ ഉടമസ്ഥതയിലാണ് ഫിയറ്റ് കന്പനിയും യുവന്‍റസ് ഫുട്ബോൾ ക്ലബ്ബും. 130 ദശലക്ഷം ഡോളർ ചെലവഴിച്ച് റൊണാൾഡോയെ ടീമിൽ എത്തിക്കുന്നതിനു പകരം, ആ പണം പുതിയ മോഡൽ കാറുകൾ നിർമിക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമായി ചെലവഴിക്കണമായിരുന്നു എന്നാണ് യൂണിയന്‍റെ പക്ഷം. കന്പനിയിലെ തൊഴിലാളികളുടെ സാന്പത്തിക പ്രതിസന്ധി തുടരുന്പോഴാണ് ഈ ദുർചെലവെന്നും സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

10 കോടി യൂറോയ്ക്ക് (806 കോടി രൂപ) നാലു വർഷത്തെ കരാറിലാണ് യുവന്‍റസ് റൊണാൾഡോയുമായി ഒപ്പുവച്ചിരിക്കുന്നത്. യുവന്‍റസ് ചെയർമാൻ ആന്ദ്രേ അഗ്നെല്ലി നേരിട്ടെത്തി ഗ്രീസിൽവച്ച് റൊണാൾഡോയുമായി കരാർ ഒപ്പുവയ്ക്കുകയായിരുന്നു. നാലു വർഷത്തെ കരാറിൽ റൊണാൾഡോയ്ക്ക് വർഷത്തിൽ യുവന്‍റസ് മൂന്നു കോടി യൂറോ (242 കോടി രൂപ) വീതം നല്കും.

90 വർഷമായി യുവന്‍റസിന്‍റെ നിയന്ത്രണം അഗ്നെല്ലി കുടുംബത്തിന്‍റെ കൈയിലാണ്. ഫെറാരി, ഫിയറ്റ് തുടങ്ങിയ കാർ കന്പനികളെ നിയന്ത്രിക്കുന്ന എക്സോർ എന്ന ഹോൾഡിംഗ് കന്പനിയും അഗ്നെല്ലി കുടുംബത്തിന്‍റെ സ്വന്തമാണ്.