കൊളോണ്‍ കർദിനാൾ വോൾക്കി കേരളത്തിൽ
Friday, July 13, 2018 11:37 PM IST
കൊളോണ്‍: ജർമനിയിലെ ഏറ്റവും വലിയ രൂപതയായ കൊളോണ്‍ അതിരൂപതാധ്യക്ഷൻ കർദിനാൾ റെനർ മരിയ വോൾക്കി കേരളത്തിലെത്തി. കർദിനാൾ മാർ ക്ലീമീസ് കത്തോലിക്കാ ബാവായുടെ ക്ഷണമനുസരിച്ച് അദ്ദേഹത്തിന്‍റെ അതിഥിതിയായിട്ടാണ് കർദ്ദിനാൾ വോൾക്കി കേരളത്തിലെത്തിയത്.

ദൈവദാസൻമാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 65ാം ഓർമ്മപ്പെരുനാളിനോടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ മുഖ്യാതിഥിയാണ് കർദ്ദിനാൾ വോൾക്കി.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രൽ, കേശവദാസപുരം സെന്‍റ് അലോഷ്യസ് മൈനർ സെമിനാരി, മാർ ഇവാനിയോസ് വിദ്യാനഗർ, മാർ ഈവാനിയോസ് സ്നേഹവീട്, സെന്‍റ് മേരീസ് മലങ്കര സെമിനാരി, പാറശാല രൂപത, കൊച്ചിയിലെ സിഎംഐ ആസ്ഥാനം, മറ്റു രൂപതകളും കർദ്ദിനാൾ സന്ദർശിയ്ക്കും.

2011 ഓഗസ്റ്റ് 27 ന് ബർലിൻ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ വോൾക്കിയെ 2012 ഫെബ്രുവരി 18 നാണ് ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ കർദിനാളായി ഉയർത്തി കൊളോണ്‍ അതിരൂപതയുടെ ചുമതല നൽകുന്നത്. റോമിൽ വിദ്യാഭ്യാസത്തിനായുള്ള തിരുസംഘത്തിന്‍റെ കണ്‍സട്ടൾട്ടന്‍റും ദൈവാരാധനയ്ക്കുവേണ്ടിയുള്ള തിരുസംഘത്തിൽ അംഗവുമായ കർദ്ദിനാൾ വോൾക്കിയുടെ കീഴിലാണ് ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണ്‍ കമ്യൂണിറ്റി. 1969ൽ സ്ഥാപിതമായ കൊളോണ്‍ ഇന്ത്യൻ കമ്യൂണിറ്റിയുടെ അധ്യക്ഷൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയാണ്.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ