ബ്രിട്ടനിൽ ’’ബലൂണ്‍ ട്രംപ്’’ ഓടിക്കളിയ്ക്കുന്നു
Friday, July 13, 2018 11:38 PM IST
ലണ്ടൻ : മൂന്നു ദിവസത്തെ അനൗദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയ ഡോണൾഡ് ട്രംപിന് പ്രതിഷേധക്കാർ നിർമ്മിച്ച ’കോമാളി ബലൂണ്‍ അസ്വസ്ഥനാക്കി. ട്രംപിന്‍റെ ബ്രിട്ടൻ സന്ദർശനം തുടങ്ങും മുന്പുതന്നെ വിവാദം ശക്തമായിരുന്നു. പ്രസിഡന്‍റ് പോകുന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധിക്കാൻ ഒട്ടനവധി അളുകൾ എത്തുന്നുണ്ട്.

ചരിത്രത്തിൽ ഒരു അമേരിക്കൻ പ്രസിഡന്‍റിനും ഇത്ര മോശമായ അധിക്ഷേപവും സ്വീകരണം കിട്ടിയിട്ടില്ല. ഒരു ലക്ഷത്തോളം പേരാണ് ട്രംപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിയത്. കാർട്ടൂണ്‍ കഥാപാത്രത്തിന്‍റെ മാതൃകയിൽ പ്രതിഷേധക്കാർ തയാറാക്കിയ കൂറ്റൻ ’കോമാളി ബലൂണ്‍ ട്രംപിനെ’ മാധ്യമങ്ങളും നെഞ്ചിലേറ്റിക്കഴിഞ്ഞു.

കോമാളിച്ചിരിയോടെ നിൽക്കുന്ന 20 അടി ഉയരമുള്ള പടുകൂറ്റൻ ട്രംപ് ബലൂണിന് 16,000 പൗണ്ടാണ് നിർമാണച്ചെലവ്. ബേബി ട്രംപിനെ ബലൂണിൽ പ്രതിഷേധക്കാർ വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്‍റ് മന്ദിരത്തിനു സമീപം ആകാശത്തിൽ ഉയർത്തിയിട്ടുണ്ട്. ലണ്ടൻ മേയർ സാദിഖ് ഖാന്‍റെയും, പ്രതിപക്ഷനേതാവ് ജെറമി കോർബിന്‍റെയും നിശബ്ദപിന്തുണയും പ്രതിഷേധക്കാർക്കുണ്ട്.

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനം ഏറ്റശേഷം ആദ്യമായി ബ്രിട്ടനിലെത്തിയ ട്രംപിന് രാത്രി പ്രധാനമന്ത്രി തെരേസ മേയ് അത്താഴവിരുന്നു നൽകിയിരുന്നു. പിന്നീട് പ്രധാനമന്ത്രി തെരേസ മേയുമായും പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി. പിന്നീട് വിൻസർ കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായും സന്ദർശനം നടത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ