ഹൈനസ് ബിനോയിയെ ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്‍റായി നോമിനേറ്റു ചെയ്തു
Wednesday, July 25, 2018 10:13 PM IST
തിരുവനന്തപുരം: കെപിസിസിയുടെ പോഷക സംഘടനയായ ഒഐസിസി ഓസ്ട്രേലിയയുടെ പ്രസിഡന്‍റായി ഹൈനസ് ബിനോയിയെ(മെൽബണ്‍) കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ നോമിനേറ്റു ചെയ്തു.

കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന ബിനോയി ഓസ്ട്രേലിയയിൽ കുടിയേറുന്പോൾ കോണ്‍ഗ്രസിന്‍റെ തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു. ഓസ്ട്രേലിയായിലെ ഒഐസിസി രൂപീകരണത്തിൽ നിർണായാക പങ്കുവഹിച്ച ബിനോയി കഴിഞ്ഞ ഒന്നരവർഷമായി ഒഐസിസിയുടെ കണ്‍വീനറായി തുടരുകയായിരുന്നു.

ഓസ്ട്രേലിയായിലെ എല്ലാ മലയാളി അസോസിയേഷനുകളോടും നല്ല ബന്ധം പുലർത്തുന്നതിനോടൊപ്പം തന്നെ ഗ്ലോബൽ മലയാളി കൗണ്‍സിൽ ഓഫ് ഓസ്ട്രേലിയയുടേയും മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയായുടെയും കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുന്നു. സംഘടനാരംഗത്ത് പുതിയ മാറ്റങ്ങൾ വരുത്തുവാനും സംഘടനയെ ശക്തിപ്പെടുത്തുവാനും ശ്രമിക്കുമെന്ന് ബിനോയി അറിയിച്ചു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റികൾ ശക്തിപ്പെടുത്തുമെന്നും ജീവകാരുണ്യ പ്രവർത്തനത്തിനു മുൻതൂക്കം നൽകുമെന്നും അതോടൊപ്പം തന്നെ രാജ്യത്തെ വർഗീയ ശക്തികൾക്കെതിരേയുള്ള രാഹുൽഗാന്ധിയുടെ പോരോട്ടങ്ങൾക്ക് ഒഐസിസി ഓസ്ട്രേലിയയുടെ ശക്തമായ പിന്തുണ നൽകുമെന്നും ബിനോയി പറഞ്ഞു.