അതിർത്തി നിയന്ത്രണം ശക്തമാക്കാൻ ജർമനി
Tuesday, August 7, 2018 9:19 PM IST
ബർലിൻ: ഫ്രാൻസുമായും സ്വിറ്റ്സർലൻഡുമായുള്ള അതിർത്തിയിൽ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്താൻ ജർമൻ സർക്കാർ ആലോചിക്കുന്നു. സ്പെയ്നിലേക്ക് അഭയാർഥി പ്രവാഹം ശക്തമായ സാഹചര്യം കണക്കിലെടുത്താണിത്. സ്പെയ്നിലെത്തുന്ന അഭയാർഥികൾ ഫ്രാൻസും സ്വിറ്റ്സർലൻഡും വഴി ജർമനിയിലേക്കു കടക്കാൻ സാധ്യത ഏറെയാണ്.

ഇറ്റാലിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ അടുക്കാൻ അനുവദിക്കാത്തതാണ് അഭയാർഥികളെ സ്പെയ്നിലെത്താൻ പ്രേരിപ്പിക്കുന്നത്. 2016ൽ ബാൾക്കൻ റൂട്ട് അടച്ച ശേഷം ഇതുവരെ ഇറ്റലി വഴിയാണ് കൂടുതലാളുകൾ ആഫ്രിക്കയിൽനിന്ന് യൂറോപ്പിലെത്തിയിരുന്നത്.

അഭയാർഥി പ്രവാഹത്തിന്‍റെ പുതിയ തരംഗം ആവശ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സ്പെയ്ന് ആവശ്യമായ സഹായവും പിന്തുണയും നൽകാമെന്നും ജർമനി അറിയിച്ചിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 21,000 ആഫ്രിക്കൻ അഭയാർഥികളാണ് കടൽ മാർഗം സ്പെയിനിലെത്തിയിട്ടുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ