ജർമനിയിൽ മലയാളി വൈദികനെ കവർച്ച ചെയ്ത സംഘം അറസ്റ്റിൽ
Tuesday, August 21, 2018 12:50 AM IST
ബർലിൻ: ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ റെക്ളിംഗ്ഹൗസൻ നഗരത്തിനടുത്തുള്ള ഹാൾട്ടേണ്‍ ഗ്രാമത്തിലെ മലയാളി വൈദികനും സെന്‍റ് സിക്സ്റ്റസ് ഇടവക വികാരിയായ ഫാ. ജയിംസ് ചാലങ്ങാടിയെ ഹാൾട്ടേണിലെ സ്വന്തം വാസസ്ഥലത്തു വച്ചു (റെക്ടറി) കെട്ടിയിട്ട് കവർച്ച ചെയ്ത മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളായ രണ്ടു പുരുഷ·ാരും 47കാരിയായ സ്ത്രീയമാണ് അറസ്റ്റിലായത്.

വൈദികനെ കൊള്ളയടിച്ചശേഷം പ്രതികൾ രക്ഷപെട്ട കാറിന്‍റെ നന്പർ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. ഒട്ടനവധി ഭവനഭേദനവും കവർച്ചയും നടത്തിയിട്ടുള്ള ഇവർ പോലീസിന്‍റെ നോട്ടപ്പുള്ളികളായിരുന്നു.

ഫെബ്രുവരി നാലിന് ഞായറാഴ്ച രാവിലത്തെ പള്ളികർമ്മങ്ങൾ പൂർത്തിയാക്കിയ ഫാ. ജയിംസ് ഉച്ചഭക്ഷണത്തിനു ശേഷം പാഴ്സണേജിലേക്കു മടങ്ങിയെത്തിയപ്പോഴായിരുന്നു പെട്ടെന്ന് ആക്രമണമുണ്ടായത്. നാലു പുരുഷ·ാരമടങ്ങുന്ന സംഘം അച്ചനെ ക്രൂരമായി മർദ്ദിയ്ക്കുകയും പണവും കോളിംഗ് കാർഡും കൈക്കലാക്കുകയായിരുന്നു. അദേഹത്തിന്‍റെ കണ്ണുകൾ മൂടിക്കെട്ടി കൈകൾ ബന്ധിച്ചു വീടിന്‍റെ നിലവറയിലെ ബോയിലർ റൂമിൽ തള്ളിയിട്ട് കതകും പൂട്ടി കടന്നുകളയുകയായിരുന്നു.

നിലവറയിൽ കിടന്ന അച്ചൻ ബഹളം വച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിക്കൂടുകയും പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തിയാണ് അച്ചനെ മോചിപ്പിച്ചത്. ഗുരുതരമല്ലാത്ത പരുക്കുകളോടെ അൻപതുകാരനായ ഫാ. ജെയിംസിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുന്പോൾ വീടിന്‍റെ സമീപത്തുള്ള വസതിയിൽ പള്ളിയിലെ മുഖ്യവികാരി മൈക്കൽ ഒസ്തൊൽത്തൊഫ് ഉണ്ടായിരുന്നു.

കർമ്മലീറ്റർ കോണ്‍ഗ്രിഗേഷൻ സഭാംഗവും ചേർത്തല സ്വദേശിയുമായ ഫാ.ജെയിംസ് 2012 ലാണ് സെന്‍റ് സിക്സ്റ്റസ് ഇടവക വികാരിയായി ചുമതലയേറ്റത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ