സ്റാറ്റന്‍ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മഹാമഹം സെപ്റ്റംബര്‍ ആറിന്
Sunday, August 24, 2014 7:13 AM IST
സ്റാറ്റന്‍ഐലന്റ്: സ്റാറ്റന്‍ഐലന്റിലെ ബ്രാഡ്ലി അവന്യൂവിലുള്ള സെന്റ് റീത്ത കാത്തലിക് ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.

കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി കേരള കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാതാവിന്റെ എട്ടു നോമ്പിനോടനുബന്ധിച്ചാണ് തിരുനാള്‍ നടത്തി വരുന്നത്.

ഈവര്‍ഷം സെപ്റ്റംബര്‍ ആറിന് (ശനി) രാവിലെ 9.30ന് ജപമാല നൊവേന എന്നിവയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തിരുനാളിനുള്ള ഒരുക്കമായി ഓഗസ്റ് 29 മുതല്‍ വൈകിട്ട് 7.30ന് ജപമാല, വചന ശ്രുശൂഷ, നൊവേന, പ്രാര്‍ഥന എന്നിവ നടക്കും.

തിരുനാള്‍ ദിവസം നൊവേനക്കുശേഷം രാവിലെ 10ന് ആഘോഷമായ റാസകുര്‍ബാനക്ക് റവ. ഡോ. സജി മാത്യു കനയങ്കല്‍ സിഎസ്റ്റി മുഖ്യകാര്‍മികനായിരിക്കും. സഹകാര്‍മികരായി ഇടവക വികാരി റവ. ഫാ. യുജീന്‍ കരേള, വൈദികന്മാരായ ജോകാരിക്കുന്നേല്‍, മാത്യു ഈരാളി, മരിയ ജഗദീഷ്, ജോബി മാത്യു, ബാബു തലേപ്പള്ളി, ആന്റണി ഗോണ്‍സാലസ്, ടോമി ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണത്തിന് മുത്തുക്കുടകളും ചെണ്ട മേളവും പ്രദക്ഷിണത്തിനു മാറ്റുകൂട്ടുന്നതിനൊപ്പം ജപമാല പ്രാര്‍ഥന, ഗാനാലാപനം തുടങ്ങിയവ ഭക്തിസാന്ദ്രമായിരിക്കും.

പ്രദക്ഷിണത്തിനുശേഷം ദേവാലയത്തില്‍ വൈദികര്‍ വിശ്വാസികള്‍ക്ക് കൈ വയ്പ് ശ്രുശൂഷ നടത്തുന്നതാണ്. തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ജപമാല, വെഞ്ചരിച്ച എണ്ണ, പ്രാര്‍ഥന കാര്‍ഡ് എന്നിവ നല്‍കും. തുടര്‍ന്ന് സെന്റ് റീത്താസ് ഓഡിറ്റോറിയത്തില്‍ തിരുനാള്‍ സദ്യയും നല്‍കും.

കിഴക്കിന്റെ ലൂര്‍ദ്ദായ (ഘഛഡഞഉഋട ഛഎ ഋഅടഠ) വേളാങ്കണ്ണി, ലോകത്തിലെ പ്രശസ്തമായ മരിയന്‍ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ട്രൈസ്റേറ്റ് വേളാങ്കണ്ണീ മാതാവിന്റെ നാമധേയത്തിലുള്ള ആദ്യത്തെ പ്രതിഷ്ഠയാണ് സെന്റ് റീത്താസ് ദേവാലയത്തിലുള്ളത്. സ്റാറ്റന്‍ഐലന്‍ഡ് നിവാസികളായ ജോസഫ് ജേക്കബ് -ജെസി ദമ്പതികളുടെ മകളായ ഡോ. ജോസ്ലിന്‍ ജോസഫ് ചിറയില്‍ ആണ് മാതാവിന്റെ തിരുസ്വരൂപം പള്ളിക്ക് നല്‍കിയത്.

ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ സെബാസ്റ്യന്‍ - ഐറിസ് ദമ്പതികളുടെ മക്കളായ സാംസണും സബീനയുമാണ്. സെന്റ് റീത്താസ് പള്ളി വികാരി റവ. യുജീന്‍ കരേള, കേരള കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്ഷാജി എഡ്വേര്‍ഡ് എന്നിവര്‍ തിരുനാളില്‍ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് വിശ്വാസികളേവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍