നിധികാക്കുന്ന ഭൂതത്താന്മാര്‍ മലയാളികള്‍; മലയാളി അറിയുന്നില്ല സ്വന്തം നാടിന്റെ ജൈവവൈവിധ്യ മഹത്വം
Friday, November 28, 2014 5:26 AM IST
വിയന്ന: കാന്‍സര്‍ ചികിത്സ എന്നപേരില്‍ കീമോയും വില കൂടിയ മരുന്നുകളും വാങ്ങിക്കഴിച്ച് കഷ്ടത അനുഭവിക്കുന്ന പാവം രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. നമ്മളില്‍ പലരും അറിയുന്നില്ല നമ്മുടെ പ്രകൃതിയില്‍ തന്നെ അതിനുള്ള പ്രതിവിധിയും ഉണ്െടന്ന്. നമ്മുടെ വിട്ടുമുറ്റത്തുവളരുന്ന പല ചെടികളും ഔഷധപ്രധവും ആരോഗ്യദായകവുമാണ് എന്നാല്‍ വലിയ ചെലവില്ലാതെ നമ്മുടെ കൈയെത്തും ദൂരത്ത് വളരുന്ന ഈ ചെടികളെ നമ്മള്‍ അവഗണിക്കുകയോ,നശിപ്പിച്ചുകളയുകയോ ചെയ്യുന്നു. നിധിക്ക് കാവലിരുന്ന ഭൂതത്തിനെ പോലെ നാം ജിവിച്ചുമരിക്കുന്നു.

കാന്‍സര്‍ രോഗചികിത്സക്ക് വളരെ ഫലപ്രദം. കാന്‍സര്‍ വൈറസുകളെ ചെറുക്കുന്ന ആന്റി ഓക്സൈഡുകളെ ഉത്പദിപ്പിക്കുന്ന ഔഷധസസ്യമാണ് മുള്ളാത്തയും ലക്ഷ്മിതരുവും. ഇത് ശാസ്ത്രീയമായി കണ്െടത്തിയതാണ്. പല പഠനങ്ങളും ഈ മേഖലയില്‍ നടന്നു. ഈ ഇലകളിലൂടെ ശാന്തി നേടിയ നിരവധിപേരെ ഇന്ന് കേരളത്തിലും പുറത്തും നമ്മുക്ക് കാണാം. തെക്കേ അമേരിക്കന്‍ സ്വദേശികളായ ഈ സസ്യങ്ങള്‍ നമ്മുടെ തൊടികളില്‍ ധാരാളമുണ്ട്. എന്നാല്‍ നാം അവയെ വേണ്ട വിധം ഉപയോഗിക്കുന്നില്ല.

തൃശൂര്‍ അഞ്ചേരി ഗ്രാമത്തിലെ വീട്ടുമുറ്റങ്ങളില്‍ ലക്ഷ്മി തരുവും മുള്ളാത്തയും തളിരിടുകയാണ്. നാടിന്റെ ജീവഔഷധത്തെ ഓമനിച്ച് വളര്‍ത്തുകയാണിവിടെ. അര്‍ബുദം കാര്‍ന്നു തുടങ്ങിയ കൂടപിറപ്പുകളുടെയും മക്കളുടെയും രക്ഷിതാക്കളുടെയുമൊക്കെ ജീവിതം തിരിച്ചു പിടിക്കാനുതകിയ ഈ ചെടികളെ എങ്ങനെ അവര്‍ സ്നേഹിക്കാതിരിക്കും, ലാളിക്കാതിരിക്കും.

ഇനി തൃശൂര്‍ ജില്ലയിലെ അഞ്ചേരിയിലേക്ക്. ഒന്നര കിലോമീറ്ററിനുള്ളില്‍ 75 ലധികം കാന്‍സര്‍ രോഗികളുണ്ടായിരുന്ന സംസ്ഥാനത്തെ ഏക സ്ഥലം. ഇതില്‍ 40 പേര്‍ അകാലത്തില്‍ വിടപറഞ്ഞു. ശേഷിച്ചവരില്‍ ഒരാളെ പരിചയപ്പെടാം. വല്ലച്ചിറ വീട്ടില്‍ സെബി എന്ന യുവാവ്. കഴിഞ്ഞ ജനുവരിയിലാണ് സെബിക്ക് ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്. 30 റേഡിയേഷന്‍ നടത്തി. ശരീരം ശോഷിച്ച് എല്ലും തോലുമായി. ഈ അവസ്ഥയിലാണ് കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. അഗസ്റിന്‍ ആന്റണിയെ അവിചാരിതമായി കണ്ടുമുട്ടുന്നത്.

ലക്ഷ്മി തരു എന്ന ഔഷധച്ചെടിയുടെയും മുള്ളാത്തയുടെയും (ആത്തി) ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചു നോക്കാന്‍ അദ്ദേഹം പറഞ്ഞു. വീട്ടുകാര്‍ക്ക് ശ്വാസംപോരാ. പക്ഷേ, സെബി പിന്മാറിയില്ല. പതിവായി ഉപയോഗിച്ചപ്പോള്‍ നല്ല ആശ്വാസം. അടുത്ത ചെക്കപ്പിന് ഡോക്ടറുടെ അടുത്തെത്തി. റിസള്‍ട്ട് നോക്കിയ ഡോക്ടര്‍ അദ്ഭുതപ്പെട്ടു. സെബിയുടെ രോഗം മാറിത്തുടങ്ങുന്നു. സെബിക്ക് സംശയം മാറിയില്ല. പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. ഗംഗാധരനെ കാണിച്ചു. അവിടെയും ഫലം അനുകൂലം. മരുന്നിനൊപ്പം ഈ ചെടികളുടെ കഷായവും തുടരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ് സെബി.

തന്റെ നേരനുഭവം മറ്റുള്ളവരിലും എത്തിക്കാനായി പിന്നെ സെബിയുടെ ശ്രമം. 35 പേരുമായി അഞ്ചേരിയിലെ കാന്‍സര്‍ രോഗികളുടെ കൂട്ടായ്മയായ സൌഹൃദവേദി അങ്ങനെ പിറന്നു. ലക്ഷ്മി തരുവും ആത്തിയും ഇവരെയെല്ലാം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ്. അഞ്ചേരിയിലെ ഡോ. ഗീതയുടെ വീട്ടില്‍ 20 ലക്ഷ്മി തരു വൃക്ഷങ്ങളുണ്ട്. ഇവിടെ നിന്ന് ഇല ശേഖരിച്ചു. മുള്ളാത്തയുടെ ഇല കിട്ടാന്‍ കുറച്ച് പ്രയാസപ്പെട്ടു. തുടര്‍ന്നാണ് ഇവ രണ്ടും വീട്ടുവളപ്പില്‍ വച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്.

ബംഗളൂരില്‍ നിന്ന് കൊണ്ടുവന്ന ലക്ഷ്മി തരുവിന്റെ വിത്തുകള്‍ സൌഹൃദ വേദി അയ്യായിരം വീടുകളില്‍ സൌജന്യമായി എത്തിച്ചു. മുള്ളാത്തയുടെ വിത്തുകള്‍ നൂറു വീടുകളില്‍ നട്ടു. ഔഷധ ഇലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു. ത്വക് രോഗത്തിനും ഫലപ്രദമാണ് ഇലചികിത്സ. സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സയിലുള്ളവരുടെ ബന്ധുക്കള്‍ തങ്ങളെ സമീപിക്കുന്നതായി അഞ്ചേരിക്കാര്‍ പറയുന്നു. കാനഡയില്‍ നിന്ന് അടുത്തിടെയെത്തിയ ഒരു കുടുംബം ഒരാഴ്ച അഞ്ചേരിയില്‍ താമസിച്ച് ഇലക്കഷായം കഴിച്ചു.

തിരുവല്ല സ്വദേശി ചാക്കോയ്ക്ക് രക്താര്‍ബുദമായിരുന്നു. പത്തു കീമോ തെറാപ്പി കഴിഞ്ഞതാണ്. കാനഡയില്‍ നിന്ന് ഇന്റര്‍നെറ്റ് വഴിയാണ് അഞ്ചേരിയിലെ സെബിയെക്കുറിച്ചറിഞ്ഞത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇല ചികിത്സ ആരംഭിച്ചു. സെപ്റ്റംബറില്‍ അമൃത ആശുപത്രിയിലെ ഡോ. നീരജിനെ കണ്ട് പരിശോധിച്ചപ്പോള്‍ രക്തത്തിന്റെ കൌണ്ടിംഗ് നോര്‍മലാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കാന്‍സര്‍ രോഗികളോട് സൌഹൃദവേദിയുടെ ഉപദേശം ഇതാണ്. രോഗത്തെ ഭയക്കരുത്. നിങ്ങള്‍ എങ്ങനെ ആയിരുന്നുവോ അതുപോലെയാണെന്ന് ഇപ്പോഴും കരുതുക. അഞ്ചേരിയിലേക്ക് സ്വാഗതം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍