മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വാര്‍ഷികാഘോഷം വര്‍ണാഭമായി
Tuesday, July 14, 2015 8:18 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്ഥാപന വാര്‍ഷികാഘോഷവും പൊതു സമ്മേളനവും മെല്‍ബണ്‍ ലാട്രോബ് യൂണിവേഴ്സിറ്റി യൂണിയന്‍ ഹാളില്‍ നടന്നു.

കത്തീഡ്രല്‍ ജൂണിയര്‍ ഗായകസംഘത്തിന്റെ പ്രാഥനഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഓസ്ട്രേലിയയിലെ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൌരസ്ത്യ കത്തോലിക്ക സഭയായ സീറോ മലബാര്‍ സഭയുടെ ഇന്ത്യക്കു പുറത്ത് സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ രൂപതയായ മെല്‍ബണ്‍ സെന്റ് തോമസ് രൂപതയുടെ സ്ഥാപനോദ്ദേശ്യം, ഓസ്ട്രേലിയയില്‍ കുടിയേറിയ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കു തങ്ങളുടെ വിശ്വാസവും പാരമ്പര്യവും മുറുകെ പിടിച്ചു ജീവിക്കാന്‍ അവരെ സഹായിക്കുക എന്നതാണെമാര്‍ ബോസ്കോ പുത്തൂര്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. വരും തലമുറയ്ക്ക് സുവിശേഷാനുസൃതമായ ഒരു ജീവിതം നയിക്കാനും ഓസ്ട്രേലിയയുടെ മണ്ണില്‍ ക്രിസ്തുസാക്ഷ്യത്തിന്റെ മാതൃകകളാകാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതും രൂപത സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നു മാര്‍ ബോസ്കോ പുത്തൂര്‍ സൂചിപ്പിച്ചു. കുടുംബങ്ങളില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും സ്നേഹം പങ്കുവച്ചു ജീവിക്കുന്ന ഉത്തമ വേദികളായി കുടുംബങ്ങളെ മാറ്റുവാനും രൂപത പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസതീക്ഷ്ണത മറ്റു കത്തോലിക്കാ സമൂഹങ്ങള്‍ക്കും മാതൃകയാണെന്നു തുടര്‍ന്നു പ്രസംഗിച്ച മെല്‍ബണ്‍ യുക്രേനിയന്‍ രൂപത ബിഷപ് പീറ്റര്‍ സ്റാസിക്ക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്െടന്നും യേശുവിനെ പ്രഘോഷിക്കുന്ന ഒരു നല്ല സമൂഹമാകുവാന്‍ കഴിയട്ടെ എന്നും ബിഷപ് പീറ്റര്‍ സ്റാസിക്ക് ആശംസിച്ചു.

രൂപികൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഓസ്ട്രേലിയയിലെ നിരവധി സ്ഥലങ്ങളില്‍ സീറോ മലബാര്‍ സഭാംഗങ്ങളുടെ കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുവാനും തങ്ങളുടെ പാരമ്പര്യത്തിനനുസൃതമായി വിശ്വാസ പരിശീലനവും ദിവ്യബലി അര്‍പ്പണവും ആരംഭിക്കാന്‍ സധിച്ചതും ശുഭോദര്‍ക്കമാണെന്ന് മെല്‍ബണ്‍ അതിരൂപത സഹായ മെത്രാന്‍ ടെറി കര്‍ട്ടിന്‍ ആശംസ പ്രസംഗത്തില്‍ സൂചിപ്പിച്ചു. വിക്ടോറിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് അഫെയേഴ്സ് മിനിസ്റര്‍ ജെന്നി മിക്കാകോസ്, വിക്ടോറിയന്‍ മള്‍ട്ടികള്‍ച്ചറല്‍ ഷാഡോ മിനിസ്റര്‍ ഇന്‍ഗ പെലിച്ച്, കാത്തലിക് ഡെവലപ്മെന്റ് ഫണ്ട് മെല്‍ബണ്‍ സിഇഒ മാത്യു കാസിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഫാ. തോമസ് ആലുക്ക സമ്മേളനത്തിന്റെ അവതാരകനായിരുന്നു. പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളിയുടെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

തുടര്‍ന്നു നടന്ന ആഘോഷമായ കൃതജ്ഞതാ ദിവ്യബലിയില്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, സീറോ മലബാര്‍ സഭ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് മഠത്തിപറമ്പില്‍, ക്യൂന്‍സിലാന്‍ഡ് റീജണ്‍ എപ്പിസ്കോപ്പല്‍ വികാരി ഫാ. പീറ്റര്‍ കാവുംപുറം, ന്യൂസൌത്ത് വെയ്ല്‍സ് റീജണ്‍ എപ്പിസ്കോപ്പല്‍ വികാരി ഫാ. തോമസ് ആലുക്ക, മെല്‍ബണ്‍ സൌത്ത്-ഈസ്റ് കമ്യൂണിറ്റി ചാപ്ളയിന്‍ ഫാ. ഏബ്രഹാം കുന്നത്തോളി, രൂപത ബൈബിള്‍ അപ്പോസ്റലേറ്റ് വിഭാഗം ഡയറക്ടറും അഡ്ലെയ്ഡ് കമ്യൂണിറ്റി ചാപ്ളെയിനുമായ ഫാ. ഫ്രഡി എലുവത്തിങ്കല്‍, രൂപത മതബോധന വിഭാഗം ഡയറക്ടറും കാന്‍ബറ കമ്യൂണിറ്റി ചാപ്ളെയിനുമായ ഫാ. വര്‍ഗീസ് വാവോലില്‍, രൂപത കണ്‍സള്‍ട്ടറും മെല്‍ബണ്‍ ക്നാനായ മിഷന്‍ ചാപ്ളെയിനുമായ ഫാ. സ്റീഫന്‍ കണ്ടാരപ്പറമ്പില്‍, രൂപത കണ്‍സള്‍ട്ടറും ഡാര്‍വിന്‍ കമ്യൂണിറ്റി ചാപ്ളെയിനുമായ ഫാ. ബിനേഷ് നരിമറ്റത്തില്‍, ഫാ. ജോസി കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിക്കുശേഷം നടന്ന ചടങ്ങില്‍ രൂപതയുടെ വെബ്സൈറ്റ് ഫാ.ജോര്‍ജ് മഠത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2500 ത്തോളം വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍