റവ.ഡോ.കുര്യന്‍ മുട്ടത്തുപാടം നിര്യാതനായി
Wednesday, September 23, 2015 8:11 AM IST
ആര്‍പ്പൂക്കര: ജലന്തര്‍ രൂപത വികാരി ജനറാള്‍ റവ.ഡോ. കുര്യന്‍ മുട്ടത്തുപാടം (73) നിര്യാതനായി. സംസ്കാരം പിന്നീട്.

1972 ഒക്ടോബര്‍ 18ന് പൌരോഹിത്യം സ്വീകരിച്ച ഫാ. കുര്യന്‍ 43 വര്‍ഷമായി ജലന്തര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്തുവരികയാണ്. ഹോളി ട്രിനിറ്റി മേജര്‍ സെമിനാരി റെക്ടര്‍, രൂപത ചാന്‍സലര്‍, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചാബ് സ്കൂള്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് അംഗമായിരുന്നു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടി. ഏറെക്കാലം സെമിനാരി പ്രഫസറുമായിരുന്നു.

ആര്‍പ്പൂക്കര മുട്ടത്തുപാടത്ത് ചെറിയാന്‍ വൈദ്യന്‍-റോസമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ചാക്കോ ചെറിയാന്‍, സിസ്റര്‍ അല്‍ഫോന്‍സ് മേരി സിഎംസി, മേരി അലക്സാണ്ടര്‍ (ബംഗളൂരു) എം.സി. ജോസഫ് (പൂന), എം.സി. മാത്യൂസ്, ഡോ. സേവ്യര്‍ ചെറിയാന്‍ (ബംഗളൂരു). തക്കല രൂപത വികാരി ജനറാള്‍ ഫാ. ജോസ് മുട്ടത്തുപാടം സഹോദര പുത്രനാണ്.