ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ നൂറു മില്യണ്‍ ഡോളര്‍ സംഭാവന
Wednesday, October 7, 2015 8:31 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി എന്‍ജിനിയറിംഗ് സ്കൂളിനു നൂറു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ഇന്ത്യന്‍ ദമ്പതിമാര്‍ മാതൃകയായി. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥാപകരും ഉടമസ്ഥരുമായ ചന്ദ്രിക തണ്ടന്‍, രഞ്ചന്‍ തണ്ടന്‍ എന്നിവരാണു സംഭാവന നല്‍കിയത്.

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോണ്‍ ഡെക്സ്റണ്‍, ആര്‍. ശ്രീനിവാസന്‍ (ഡീന്‍ സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ്) എന്നിവര്‍ ഒക്ടോബര്‍ അഞ്ചിനു സംയുക്തമായി പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫാക്കല്‍ട്ടി നിയമനത്തിനും അക്കഡേമിക് പ്രോഗ്രാമിനുമാണ് സംഭാവന ഉപയോഗിക്കുക.

2011 ബെസ്റ് കണ്ടംപററി വേള്‍ഡ് മ്യൂസിക്കില്‍ ചന്ദ്രിക തണ്ടന്റെ 'സോള്‍ കോള്‍' എന്ന ആല്‍ബം ഗ്രാമി അവാര്‍ഡിനു നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ കമ്യൂണിറ്റിയില്‍നിന്ന് ഇത്രയും വലിയൊരു സംഭാവന ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിക്ക് ആദ്യമായാണു ലഭിക്കുന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് തണ്ടന്‍ കുടുംബത്തിന്റെ സ്മരണാര്‍ഥം തണ്ടന്‍ സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് എന്നു പുനര്‍ നാമകരണം ചെയ്യുമെന്നു പ്രസിഡന്റ് അറിയിച്ചു. യൂണിവേഴ്സിറ്റിക്കു സംഭാവന നല്‍കാനായതില്‍ ചാരിതാര്‍ഥ്യമുണ്െടന്നും വിദ്യാഭ്യാസ രംഗത്തെ സമൂല മാറ്റത്തിന് ഇത് ഇടയാകട്ടെ എന്നും ചന്ദ്രിക തണ്ടന്‍ ആശംസിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍