ഒബാമയുടെ ഇമിഗ്രേഷന്‍ പ്ളാനിനു വീണ്ടും തിരിച്ചടി
Tuesday, November 10, 2015 7:41 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അഞ്ചു മില്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു സംരക്ഷണം നല്‍കുന്നതില്‍ ഒബാമ ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നതു തടഞ്ഞുകൊണ്ട് ന്യൂ ഓര്‍ലിയന്‍സ് ഫിഫ്ത്ത് സര്‍ക്യൂട്ട് കോടതി ഇന്ന് (നവംബര്‍ 9) ഉത്തരവിട്ടു.

മൂന്നു ജഡ്ജികള്‍ അടങ്ങുന്ന ബെഞ്ചില്‍ രണ്ടുപേര്‍ ഉത്തരവിനെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. ടെക്സസ് ഉള്‍പ്പെടെ 25 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍മാര്‍ പ്രസിഡന്റ് ഒബാമയുടെ എക്സിക്യൂട്ടീവ് ഉത്തരവ് ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച അപ്പീല്‍ കീഴ്ക്കോടതി അംഗീകരിച്ചിരുന്നു. ജസ്റീസ് ഡിപ്പാര്‍ട്ട്മെന്റ് കീഴ് കോടതി വിധി സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അപ്പീലിന്‍മേലാണ് ഇന്നുവിധിയുണ്ടായത്.

അതോടെ അഞ്ചു മില്യന്‍ അനധികൃത കുടിയേറ്റക്കാരുടെ ഭാവി വീണ്ടും അവതാളത്തിലായി. ഒബാമ ഗവണ്‍മെന്റിന്റെ കീഴില്‍ ഈ പദ്ധതി ഇനി നടപ്പാക്കുക എന്നത് അസാധ്യമാണെന്നു നിയമവിദഗ്ധര്‍ നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് എബര്‍ട്ട് അപ്പീല്‍ കോടതി വിധിയെ സ്വാഗതം ചെയ്തു. കഴിഞ്ഞ നവംബറിലാണ് ഒബാമ ഉത്തരവില്‍ ഒപ്പുവച്ചത്. 11.3 മില്യന്‍ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ഉണ്െടന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍