‘ഷിക്കഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം ദൈവിക തേജസ് ഇറങ്ങി വസിക്കുന്ന സംഗമകൂടാരം’
Friday, July 22, 2016 6:19 AM IST
ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഷിക്കഗോയിലെ പ്രഥമ ദേവാലയമായ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയ്ക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ സുദിനം. ഷിക്കഗോയുടെ നഗരഹൃദയത്തിൽ, ഒഹയർ ഇന്റർ നാഷണൽ എയർപോർട്ടിനടുത്ത് നോർവുഡ് പാർക്കിനു സമീപം പുതിയ ദേവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ടു പിന്നിടുന്ന ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ചരിത്രനാഴികക്കല്ലിൽ പുതിയൊരധ്യായംകൂടി എഴുതിചേർക്കപ്പെടുകയായി.

ദൈവികതേജസ് ഇറങ്ങി വസിക്കുന്ന സംഗമകൂടാരം

സ്വർഗീയവും ഭൗമികവുമായ ദൈവികതേജസ് നിറഞ്ഞുനിൽക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമായി മാറി അക്ഷരാർഥത്തിൽ ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം. സമാഗമനകൂടാരത്തിൽ ഇസ്രായേൽ ജനതയോടൊപ്പം ഇറങ്ങി വസിച്ച ദൈവം പുതിയ നിയമത്തിൽ ദൈവാലയമാകുന്ന സമാഗമന കൂടാരത്തിൽ സഭാ മക്കളിലേക്ക് ഇറങ്ങി വസിക്കുന്നു എന്നതാണു മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസം. ഈ ദേവാലയത്തിന്റെ പ്രവേശനകവാടം മുതൽ മാലാഖമാരുടെ അകമ്പടിയോടുകൂടി സ്വർഗം ചായിച്ചു താണിറങ്ങിവരുന്ന ദൈവസാന്നിധ്യം വിശ്വാസികളുടെ ഹൃദയത്തിൽ ഉറപ്പുവരുത്തുന്ന സംഗമകൂടാരമായി മാറിയിരിക്കുന്നു ഇപ്പോൾ ഈ ദേവാലയം. (പുറ 33:711). തനതായ ഓർത്തഡോക്സ് പാരമ്പര്യം അനുഭവിച്ചറിയുവാൻ പരിശുദ്ധ ദൈവമാതാവിന്റെയും ശ്ലീഹന്മാരുടെയും വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും. മാലാഖമാരുടെയും ദൃശ്യസാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന അൻപത്തിയാറിൽപരം ഐക്കണുകളാൽ മനോഹരമാക്കിയിരിക്കുന്ന ഈ വിശുദ്ധ മന്ദിരം. ഇത്രയും മനോഹരമായി രൂപകല്പന ചെയ്തിട്ടുള്ള മറ്റൊരു ദേവാലയം തന്റെ ജീവിതത്തിൽ കൂദാശ ചെയ്തിട്ടില്ല എന്നു പരിശുദ്ധ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

മോശ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു (പുറ:19:3)

ദേവാലയം കയറി ചെല്ലാനുള്ളതാണ്. ഇറങ്ങി വരുവാനുള്ളതല്ല എന്നതാണ് പഴയനിയമ പാരമ്പര്യം. അതുകൊണ്ടുതന്നെയാണ് പടികൾ താണ്ടി കയറി ചെല്ലത്തക്കരീതിയിൽ നമ്മുടെ ദേവാലയങ്ങൾ പണികഴിക്കുന്നത്. പതിനേഴു പടികളും ചവിട്ടി അകത്തളത്തിലേക്ക് പ്രവേശിക്കുന്ന വിശ്വാസികൾക്ക് ദിവ്യാനുഭൂതി നുകരുവാൻ കെരൂബുകളുടെ സംഗീതവും ശലോമോന്റെ ആരോഹണ ഗീതങ്ങളും ഒരുപോലെ സമന്വയിക്കുന്ന ഈ ദേവാലയത്തിന്റെ അതിവിശുദ്ധ സ്‌ഥലം ഭൂനിരപ്പിൽനിന്ന് ഇരുപത്തഞ്ചടിയോളം ഉയരത്തിൽ നിറഞ്ഞു പ്രശോഭിക്കത്തക്കവിധത്തിൽ ഉയർത്തി പണിതിരിക്കുന്നു. മനുഷ്യൻ വസിക്കുന്ന ഭൂമി അശുദ്ധമാക്കപ്പെട്ടതാകയാൽ അതിൽ നിന്ന് ഉയരത്തിലാകണം ദൈവം ഇറങ്ങി വരുന്ന സ്‌ഥലം എന്നതാണ് വിശ്വാസം.

സമാഗമന കൂടാരത്തിലും (പുറ 40:34), ശലോമോൻ പണിത ദേവാലയത്തിലും (1 രാജാ 8:11) നിറഞ്ഞ യഹോവയുടെ ദൈവതേജസ് പുതിയ നിയമ സഭയിൽ ദൈവത്തിന്റെ വിശുദ്ധ നിവാസമായ അതിവിശുദ്ധ സ്‌ഥലത്തും ദൈവത്തിന്റെ മന്ദിരമായ വിശ്വാസികളിലും ഇറങ്ങി വസിക്കുവാൻ സാധിക്കുന്നതായിരിക്കണം. വിശ്വാസജീവിതത്തിലും സ്വഭാവ രൂപീകരണത്തിലും കൂട്ടായ്മയുടെ വളർച്ചയിലും ദേവാലയത്തിന്റെ പ്രസക്‌തിയും പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടുവേണം ദേവാലയങ്ങൾ നിർമിക്കുവാൻ. വരുംതലമുറയ്ക്കായി വിശ്വാസി സമൂഹം കരുതിവയ്ക്കുന്ന അതിശ്രേഷ്ഠമായ നിധിയാണ് പരിശുദ്ധ ദേവാലയം.

<ശാഴ െൃര=/ിൃശ/2016ഷൗഹ്യ22വെശരമഴീ0.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ഓർത്തഡോക്സ് സഭകളുടെ പൗരാണികപാരമ്പര്യം വിളിച്ചറിയിക്കുന്ന ചിത്രരചനാരീതി അനുവർത്തിച്ചുകൊണ്ട്, ആരാധനയുടെ വ്യത്യസ്ത ചാതുരത പ്രകടമാക്കുന്നതാണ് അതിന്റെ ഐക്കണോഗ്രഫി. കുമ്മായം ചേർത്ത് മിനുസപ്പെടുത്തിയ കട്ടികൂടിയ പ്രതലത്തിൽ ടെമ്പർ പൗഡറും മുട്ടയുടെ വെള്ളയും ഒരു പ്രത്യക അളവിൽ കൂട്ടിക്കലർത്തി പ്രത്യേകമായി രൂപപ്പെടുത്തിയ കൂട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. നിരന്തരമായ പ്രാർഥനയോടും ഉപവാസത്തോടും കൂടി മുനിവര്യന്മാരാൽ വരയ്ക്കപ്പെടുന്ന ഐക്കൺ ചിത്രങ്ങൾ ഓർത്തോഡോക്സ് ആധ്യാത്മികതയിലേക്കുള്ള പ്രവേശന കവാടമാണ്.

<ആ>മാർത്തോമ സിംഹാസനത്തിന്റെ 91–ാമത്തെ പിൻഗാമിക്ക് സെനറ്ററുടെ ആദരം

എഡി 52ൽ ക്രിസ്തു ശിഷ്യനായ മാർത്തോമ ശ്ലീഹായാൽ സ്‌ഥാപിതമായ മാർത്തോമ സിംഹാസനത്തിന്റെ 91–ാമത്തെ പിൻഗാമിയും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വ*ീതിയൻ കാതോലിക്ക ബാവയെ ആദരിച്ചുകൊണ്ടു ഇല്ലിനോയി സ്റ്റേറ്റ് സെനറ്റർ ജോൺ ജി. മുൾറോയ് പ്രൊക്ലമേഷൻ പുറത്തിറക്കി

<ആ>പരിശുദ്ധ കാതോലിക്ക ബാവ ഇല്ലിനോയി സ്റ്റേറ്റ് ഗസ്റ്റ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയെ ഇല്ലിനോയി സ്റ്റേറ്റിന്റെ അതിഥിയിയി സ്വീകരിക്കുകയും ഇല്ലിനോയി സ്റ്റേറ്റ് നിയമ നിർമാണ സഭയുടെ 99 അസംബ്ലി ജൂലൈ രണ്ടിനു കാതോലിക്ക ദിനമായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് പ്രമേയം പാസാക്കി മലങ്കര സഭയെ ആദരിച്ചു

ഗിരിപ്രഭാഷണ വേളയിൽ നമ്മുടെ കർത്താവ് പറഞ്ഞ വിശപ്പും ദാരിദ്ര്യവുമൊക്കെ ഭാഗ്യാവസ്‌ഥയാണെന്ന തിരുമൊഴികൾ ആധുനിക ദൈവശാസ്ത്രജ്‌ഞന്മാർ അതു ദൗർഭാഗ്യമെന്നു പഠിപ്പിക്കുന്നത് കർത്താവിന്റെ തിരുവചനം മനസിലാക്കാതെയാണെന്നു കാതോലിക്കാ ബാവ പറഞ്ഞു. വിശപ്പും ദാരിദ്ര്യവും അത് ആത്മാവിലാണെങ്കിലും ഭൗതിക പ്രകാരമാണെങ്കിലും അത് സൗഭാഗ്യകരമായ അവസ്‌ഥയാണെന്നു പഠിപ്പിക്കുന്ന ഒരു സഭയുടെ മക്കളാണ് നാമെല്ലാവരും. ഒരു ക്രിസ്തുവും ഒരു ബൈബിളും അനേകം സഭകളുമുള്ള ഒരു കാലഘട്ടത്തിൽ പഠിപ്പിക്കലുകൾക്കും വ്യത്യാസമുണ്ട്. എന്നാൽ നമുക്ക് ഒരു പൈതൃകമുണ്ട്. അത് അനേകം മൈലുകൾ താണ്ടി ഭാരതത്തിലെത്തി ക്രിസ്തുവിന്റെ സുവിശേഷമറിയിച്ച ക്രിസ്തുശിഷ്യനായ മർത്തോമ ശ്ലീഹായുടെ പൈതൃകമാണ് അത്. ആ പൈതൃകം നമ്മുടേതു മാത്രവുമാണ്. അവിടെ, നമ്മുടെ കർത്താവിൽനിന്നു കേട്ട് നമുക്കു പകർന്നു തന്ന സുവിശേഷമാണ് നമ്മുടെ വിശ്വാസത്തിന്റെയും സഭാ ജീവിതത്തിന്റെയും ആധാരം. അതു മാറ്റമില്ലാതെ പരിപാലിക്കുന്ന സഭയുടെ വിശ്വാസത്തിൽ വിശപ്പും ദാരിദ്ര്യവുമൊക്കെ സൗഭാഗ്യത്തിന്റെ ദൈവരാജ്യ സുവിശേഷമാണ്. അതിലൂടെ മാത്രമെ ദൈവരാജ്യത്തിന്റെ സൗഭാഗ്യകരമായ അവസ്‌ഥയിൽ നമുക്കെത്തിച്ചേരാനാകുവെന്നു നാം മറക്കരുതെന്നും ബാവ ഓർമിപ്പിച്ചു. മലങ്കര സഭ ഇന്ന് ഒരു ആഗോള സഭയാണ്. മാർത്തോമ ശ്ലീഹാ സ്‌ഥാപിച്ച മലങ്കര സഭയിലെ അമേരിക്കയിലുള്ള ഈ ദേവാലയത്തിലും നാം ദൈവചൈതന്യം നാം അനുഭവിക്കുന്നുവെന്നു ബാവ കൂട്ടിച്ചേർത്തു.

ജൂൺ 29നു (ബുധൻ) ഷിക്കാഗോയിൽ എത്തിയ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയ്ക്കു ഷിക്കാഗോ ഒഹയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജകീയ വരവേൽപ്പ് നൽകി. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൂസേബിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പാലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഹാം ജോസഫ്, ഫാ.ജോൺസൺ പുഞ്ചക്കോണം, ഫാ. ഡാനിയേൽ ജോർജ്, ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡീക്കൻ ജോർജ് പൂവത്തൂർ, ജോയ് പുലിക്കോട്ടിൽ തുടങ്ങി നിരവധി വൈദീകരും വിശ്വാസികളും ചേർന്നു സ്വീകരണം നൽകി. അനേകം വാഹനങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം 5.30നുദേവാലയകവാടത്തിൽ എത്തിച്ചേർന്ന കാതോലിക്കാ ബാവക്കു സെന്റ് തോമസ് ഓർത്തഡോക്സ് ദേവലയത്തിൽ ഇടവകയുടെ പ്രഥമ വികാരി കുര്യൻ തോട്ടുപുറം കോർ എപ്പിസ്കോപ്പാ കത്തിച്ച മെഴുകുതിരി നൽകി ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. സന്ധ്യാനമസ്കാരത്തിനുശേഷം വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമപ്പെരുന്നാൾ കുർബാനക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് മുഖ്യ കാർമികത്വം വഹിച്ചു.

1971 ഫെബ്രുവരിയിൽ കേവലം 14 ഇടവക അംഗങ്ങളുമായി ആരംഭിച്ച ഈ ഓർത്തഡോക്സ് സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളർന്ന്, ഇന്നു എഴുപതിൽപ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഈ ദേവാലയത്തിന്റെ ആദ്യ വികാരി ഫാ. കുര്യാക്കോസ് തോട്ടുപുറം കോർ എപ്പിസ്കോപ്പ ആണ്. ഫാ. എം.ഇ. ഇടുക്കുള കോർ എപ്പിസ്കോപ്പ, ഫാ. കോശി വി. പൂവത്തൂർ കോർഎപ്പിസ്കോപ്പ, ഫാ. ശ്ലൊമോ ഐസക് ജോർജ്, ഫാ. ഹാം ജോസഫ്, ഡീക്കൻ ജോർജ് പൂവത്തൂർ എന്നിവരുടെ സേവനവും നേതൃപാടവവും ദേവാലയത്തിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടി. സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പുതിയ ദേവാലയം എന്ന ചിന്തയിലേക്ക് ഇടവകാംഗങ്ങളെ ആനയിച്ചത്. അംഗങ്ങളുടെ കൂട്ടായ്മയുടേയും കഠിനാധ്വാനത്തിന്റേയും നിരന്തരമായ പ്രാർഥനയുടേയും ഫലമായിട്ടാണ് പുതിയ ദേവാലയം എന്ന സ്വപ്നം യാഥാർഥ്യമാകുന്നത്. ഇടവക വികാരി ഫാ. ഫാ. ഹാം ജോസഫിന്റെ നേതൃത്വത്തിൽ ദേവാലയ കമ്മിറ്റിയും ഇടവക മാനേജിഗ് കമ്മിറ്റിയും വിവിധ ആധ്യാത്മിക സംഘടനകളും യുവജനസമൂഹവും ഒത്തൊരുമിച്ചു നടത്തിയ നിരന്തര പ്രയത്നങ്ങളാണ് ഇതിനു കരുത്തേകിയത്. ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ മാർത്തോമ ശ്ലീഹായുടേയും പരിശുദ്ധ പരുമല തിരുമേനിയുടേയും മാധ്യസ്‌ഥതയും പ്രാർഥനയും തുണയായി.

നൂറിൽപ്പരം വിശ്വാസികൾക്ക് ഒരുമിച്ച് ആരാധനയിൽ പങ്കെടുക്കുവാൻ സൗകര്യമുള്ള പുതിയ ദേവാലയവും വിശാലമായ ഹാളും കിച്ചൺ സൺഡേസ്കൂൾ ക്ലാസുകൾ നടത്താൻ പര്യാപ്തമായ നിരവധി മുറികളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിട സമുച്ചയം. നൂറിൽപ്പരം കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യവും ഇതോടനുബന്ധിച്ചുണ്ട്.

സൗകര്യങ്ങളുടെ അപര്യാപ്തതയാണു പുതിയ ദേവാലയം എന്ന ചിന്തയിലേക്ക് ഇടവകാംഗങ്ങളെ ആനയിച്ചത്. അംഗങ്ങളുടെ കൂട്ടായ്മയുടേയും കഠിനാധ്വാനത്തിന്റേയും നിരന്തരമായ പ്രാർഥനയുടേയും ഫലമായിട്ടാണ് പുതിയ ദേവാലയം എന്ന സ്വപ്നം യാഥാർഥ്യമായത്. ഇടവക വികാരി ഫാ. ഹാം ജോസഫിന്റേയും ജോർജ് പൂവത്തൂർ ശെമ്മാശന്റെയും നേതൃത്വത്തിൽ ദേവാലയ കമ്മിറ്റിയും ഇടവക മാനേജിഗ് കമ്മിറ്റിയും വിവിധ ആധ്യാത്മിക സംഘടനകളും യുവജനസമൂഹവും ഒത്തൊരുമിച്ചു നടത്തിയ നിരന്തര പ്രയത്നങ്ങളാണ് ഇതിനു കരുത്തേകിയത്. ഇടവകയുടെ കാവൽപ്പിതാവായ പരിശുദ്ധ മാർത്തോമ ശ്ലീഹായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും മാധ്യസ്‌ഥതയും പ്രാർഥനയും തുണയായി.

വിവരങ്ങൾക്ക്: ഫാ. ഹാം ജോസഫ് (വികാരി) 8475945790 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഒ) 7088567490 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇ) ളൃവമാഷീലെുവ*ഴാമശഹ.രീാ, ഡീക്കൻ ജോർജ് പൂവത്തൂർ 7735615738 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇ), ഷാജൻ വർഗീസ് (ട്രസ്റ്റി) 8476752149 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇ), കോശി ജോർജ് (സെക്രട്ടറി) 8479830433 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇ)

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടേ. ഠവീാമെ ഛൃവേീറീഃ ഇവൗൃരവ ഇവശരമഴീ — കഘ, 6099 ച ചീൃവേരീേേ അ്ലിൗല ഇവശരമഴീ, കഘ 60631. വെബ്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേു://ംംം.െേീരര.ീൃഴ

<ആ>റിപ്പോർട്ട്: ഫാ. ജോൺസൺ പുഞ്ചക്കോണം