അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാലിക്ക് ഒബാമയുടെ വോട്ട് ട്രംപിന്
Monday, July 25, 2016 5:47 AM IST
മേരിലാൻഡ്: പ്രസിഡന്റ് ബറാക് ഒബാമയുടെ സഹോദരനും ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ മാലിക്ക് ഒബാമ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനു വോട്ടു ചെയ്യുമെന്നു പ്രഖ്യാപിച്ചു.

ബറാക് ഒബാമയുടെ എട്ടുവർഷത്തെ ഭരണം നിരാശജനകമാണെന്നും സ്വകാര്യ ഇ–മെയിൽ സെർവർ ഉപയോഗിച്ചതിൽ ഹില്ലരി ക്ലിന്റണിനെതിരേ കേസെടുക്കുകയില്ലെന്നു എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയുടെ പ്രസ്താവനയും അംഗീകരിക്കാനാവില്ലെന്നും മാലിക്ക് പറഞ്ഞു.

സ്വവർഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയേക്കാൾ സ്വവർഗ വിവാഹത്തെ എതിർക്കുന്ന പാർട്ടി എന്ന നിലയിൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിക്കു വോട്ടു നൽകുവാനാണ് ആഗ്രഹിക്കുന്നതെന്നും മാലിക്ക് കൂട്ടിചേർത്തു.

മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങമസല അാലൃശരമ ഏൃലമേ അഴമശി) എന്ന ട്രംപിന്റെ മുദ്രാവാക്യംതന്നെ പ്രത്യേകം ആകർഷിച്ചിതായും രാഷ്ര്‌ടീയക്കാരന്റെ കപടമുഖമല്ല, സാധാരണക്കാരന്റെ ആത്മാർഥതയാണ് ഇതിൽ വ്യക്‌തമാക്കുന്നതെന്നും മാലിക്ക് പറഞ്ഞു.

ഇപ്പോൾ കെനിയയിൽ കഴിയുന്ന ബറാക് ഹുസൈൻ ഒബാമ ഫൗണ്ടേഷന്റെ ഡയറക്ടർ മാലിക്ക് ഒബാമ പബ്ലിക്ക് റിക്കാർഡ് അനുസരിച്ചു മേരിലാൻഡ് സംസ്‌ഥാനത്തെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം, മാലിക്ക് ഒബാമയുടെ വോട്ട് തന്റെ വിജയത്തിന്റെ തിളക്കം വർധിപ്പിക്കുമെന്നു ട്രംപ് അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റക്കാരോടും സ്വവർഗവിവാഹത്തോടും ഭീകരർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കാത്തതിനോടും വിയോജിപ്പുള്ള നിഷ്പക്ഷരായ വോട്ടർമാർ ഡെമോക്രാറ്റിക്ക് പാർട്ടിക്കെതിരെ തിരിഞ്ഞാൽ ട്രംപിന്റെ വിജയം സുനിശ്ചിതമാണ്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ