ഡൊണാൾഡ് ട്രംപ് ടെക്സസിൽ മുന്നേറുന്നതായി സർവേ ഫലങ്ങൾ
Wednesday, August 17, 2016 6:13 AM IST
ഓസ്റ്റിൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉരുക്കുകോട്ടയായ ടെക്സസ് സംസ്‌ഥാനത്ത് ട്രംപിനു മേൽക്കോയ്മ എന്നു സർവേ റിപ്പോർട്ടുകൾ.

ടെക്സസ് ഗവർണർ ഗ്രോഗ് എബട്ട്, മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് എന്നിവർക്കു ശക്‌തമായ സ്വാധീനമുളള ടെക്സസിൽ ഇവർ പരസ്യമായി ട്രംപിനു പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണു ട്രംപ് മുന്നിലെത്തിയിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.

ഓഗസ്റ്റ് 16നു പുറത്തുവിട്ട ഡമോക്രാറ്റിക് ലീനിംഗ് ഫോം പബ്ലിക് പോളിസി പോളിംഗിലാണ് ഡൊണാൾഡ് ട്രംപിന് 44 ശതമാനവും ഹില്ലരിക്ക് 38 ശതമാനം വോട്ടുകൾ ലഭിച്ചത്. ഇതോടെ ആറു പോയിന്റിന്റെ ലീഡാണ് ട്രംപിനുള്ളത്.

എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടി ഒത്തൊരുമിച്ചു ട്രംപിനു പിന്തുണ നൽകുകയാ ണെങ്കിൽ രണ്ടക്ക പോയിന്റിലേക്ക് ലീഡ് വർധിപ്പിക്കുവാനാണ് സാധ്യത എന്നും ചൂണ്ടിക്കാട്ടുന്നു.

2008 ൽ ജോൺ മെക്കെയിൻ 12 ഉം, 2012 ൽ മിറ്റ് റോം നീ പ്രസിഡന്റ് ഒബാമയ്ക്കെതിരായി 16 പോയിന്റ് ലീഡും നേടിയിരുന്നു.

ടെക്സസിൽ ട്രംപിന്റെ നില മെച്ചപ്പെടുത്തുന്നതോടൊപ്പം മറ്റു സംസ്‌ഥാനങ്ങ ളിലും ട്രംപ് മുന്നേറുമെന്നാണു കണക്കാക്കപ്പെടുന്നത്.

ഓഗസ്റ്റ് 16നു വിസ് കോൺസനിൽ ‘ലോ ആൻഡ് ഓർഡർ’ വിഷയത്തിൽ ട്രംപ് നടത്തിയ പ്രസംഗം ആഫ്രിക്കൻ അമേരിക്കൻ സ്വാഗതം ചെയ്തിട്ടുണ്ട്. കറുത്ത വർഗക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുൻഗണന നൽകുന്നതായിരുന്നു ട്രംപിന്റെ പ്രസംഗത്തിലെ ഉളളടക്കം. ഒരോ വാക്കുകളും കരുതലോടെ സംസാരിക്കുന്ന തലത്തിലേക്ക് ട്രംപ് ഉയരുന്നു എന്നതാണ് ഇവിടുത്തെ പ്രസംഗം തെളിയിക്കുന്നത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ