ട്രംപിനെ നഗ്നനായി ചിത്രീകരിച്ച് അമേരിക്കയിൽ പ്രതിഷേധം
Friday, August 19, 2016 4:03 AM IST
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരേ വേറിട്ട പ്രതിഷേധം. ട്രംപിന്റെ നഗ്ന പ്രതിമകൾ വിവിധ നഗരങ്ങൾ പ്രത്യക്ഷപ്പെട്ടു. രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞായിരുന്നു ട്രംപിനെതിരായ പ്രതിഷേധം.

ഇൻഡിക്ലൈൻ എന്ന സംഘടനയാണ് വേറിട്ട പ്രതിഷേധവുമായി ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ലോസ് ആഞ്ചലസ്, കീവ്ലൻഡ് എന്നിവിടങ്ങളിൽ ട്രംപിന്റെ പൂർണകായ നഗ്ന പ്രതിമ സ്‌ഥാപിച്ചത്.

ട്രംപിനെ ഫാസിസത്തിന്റെ പുതിയ ചക്രവർത്തിയെന്നു വിശേഷിപ്പിച്ച പ്രതിഷേധക്കാർ അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കുള്ള മറുപടിയാണിതെന്നും വ്യക്‌തമാക്കി. അതേസമയം, ന്യൂയോർക്കിൽ സ്‌ഥാപിച്ച പ്രതിമ അധികൃതർ വൈകാതെ നീക്കം ചെയ്തു.