കാവേരിയിൽ കർണാടക ആർടിസിക്ക് നഷ്‌ടം 22 കോടി
Wednesday, October 5, 2016 6:08 AM IST
ബംഗളൂരു: കാവേരി വിഷയത്തിലെ സംഘർഷത്തെ തുടർന്ന് തമിഴ്നാട് സെക്ടറിൽ സർവീസ് തടസപ്പെട്ട വകയിൽ കർണാടക ആർടിസിക്ക് സംഭവിച്ചത് 22 കോടിയിലേറെ രൂപയുടെ നഷ്‌ടം. മൂന്നാഴ്ചയായി തമിഴ്നാട്ടിലേക്ക് കർണാടക ആർടിസി സർവീസുകളൊന്നും നടത്തുന്നില്ല. കാവേരി വിഷയത്തിൽ കർണാടകയിലും തമിഴ്നാട്ടിലും സംഘർഷമുണ്ടായതിനെ തുടർന്ന് ഇരുസംസ്‌ഥാനങ്ങളും സർവീസുകൾ നിർത്തിവച്ചിരുന്നു.

നിലവിൽ കർണാടക ആർടിസി ബസുകൾ അതിർത്തികളായ ഹൊസൂർ റോഡിലെ അത്തിബെലി, കനകപുര റോഡ്, ബന്ദിപ്പുർ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടെനിന്ന് യാത്രക്കാർ കാൽനടയായി അതിർത്തി കടക്കും.