ദോഹ : ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്കാരികവുമായ സംരക്ഷണം ഉറപ്പുവരുത്തേണ്ട ബാധ്യത മതേതര സർക്കാരിനുണ്ട്. വ്യത്യസ്ത മതസമൂഹങ്ങൾ വസിക്കുന്ന ഒരു ബഹുസ്വര സമൂഹത്തിൽ മറ്റുള്ളവർക്ക് ദോഷം ചെയ്യാത്തതും തികച്ചും വ്യക്തിപരവുമായ സിവിൽ നിയമങ്ങൾ ഏവർക്കും ഏകമായിരിക്കണം എന്നത് തീവ്ര നിലപാടാണ്. വ്യക്തി നിയമം തൊട്ടുള്ള ഏത് കളിയും മത സ്വതന്ത്ര്യത്തേയും തദ്വാര മത ക്രമത്തെയും അപായപ്പെടുത്തുമെന്ന് ഖത്തർ കെഎംസിസി കാസർഗോഡ് ജില്ല കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
ഏക സിവിൽകോഡുകൊണ്ട് നാടിനോ, ജനതക്കോ പ്രതേകിച്ച് ഒന്നും നേടാനില്ലന്നിരിക്കെ, ന്യൂനപക്ഷങ്ങളിൽ ഭയാശങ്കയും അരാജകത്വവും ഉണ്ടാക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ഏകസിവിൽകോഡ് മുറവിളി അവസാനിപ്പിക്കണമെന്നും നമ്മുടെ മഹത്തായ ഇന്ത്യൻ ഭരണ ഘടന പൗരന്മാർക്ക് നൽകുന്ന മത സ്വാതന്ത്ര്യം ഉയർത്തിപിടിക്കുവാനും അതനുസരിച്ച് ജീവിക്കുവാനുമുള്ള അവകാശം ഒരു കാരണവശാലും ഹനിക്കപ്പെടരുതെന്നും ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.
സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ലുഖ്മാനുൽ ഹകീം അധ്യക്ഷത വഹിച്ചു. യോഗത്തിൽ പുതിയ സെക്രട്ടറിയായി റഷീദ് ഉടുംബുന്തലയെ തെരഞ്ഞെടുത്തു. എം.പി. ഷാഫി ഹാജി, ബേക്കൽ സാലിഹ് ഹാജി, നാസർ കൈതക്കാട്, കെ.എസ്. അബ്ദുള്ള, ശംസുദ്ദീൻ ഉദിനൂർ, എം.ടി.പി മുഹമ്മദ് കുഞ്ഞി, മുട്ടം മഹമൂദ്, സിദ്ദീക്ക് മനിയംപാറ, കെ.വി. മുഹമ്മദ്, മൊയ്തീൻ ആദൂർ, ഹസൻ കാഞ്ഞങ്ങാട്, മജീദ് ചെമ്പിരിക്ക, എൽ.ജി. ബഷീർ, റഷീദ് മൗലവി, സാദിക്ക് പക്യാര, ബഷീർ ചെർക്കള എന്നിവർ സംസാരിച്ചു.