റിയാദ്: മർക്കടമുഷ്ടിക്കാരനായ കമ്യൂണിസ്റ്റുകാരെൻറ അടിച്ചമർത്തൽ ഭരണമാണ് കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും അതു തുടർന്നാൽ സാധാരണജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ലെന്നും കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ. മുരളീധരൻ പറഞ്ഞു. സൗദി സന്ദർശനത്തിനായെത്തിയ കെ. മുരളീധരൻ റിയാദിലെ കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയായ ആർഐസിസി നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. വാളെടുക്കുന്നവൻ യാജമാനനും വാലാട്ടുന്നവൻ ഭൃത്യനുമെന്ന നിലയ്ക്കാണ് കേരള ഭരണം മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെ പോലെയാണ് തെൻറ പാർട്ടിയിലെ അണികളോട് പോലും പെരുമാറുന്നത്. കേരളത്തിൽ കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയേറെ രാഷ്ട്രീയ കൊലപാതകങ്ങൾ ഇതിനു മുൻപ് നടന്നിട്ടില്ല. അവയെല്ലാം അധികാരത്തിെൻറ ഹുങ്കിൽ സിപിഎം നടത്തിയ കൊലപാതകങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളം ഭരിക്കുന്ന പാർട്ടിയും തമ്മിൽ തമ്മിൽ ഏറ്റുമുട്ടുന്നു. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തിൽ തന്നെ ഒരാഴ്ചക്കുള്ളിൽ രണ്ട് കൊലപാതകങ്ങളാണ് നടന്നത് എന്നത് ഗൗരവപൂർവം കാണേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടി വരികയാണ്. ഇവരെ പുനരധിവസിപ്പിക്കാൻ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ള പേക്കേജ് നടപ്പാക്കണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിലെ പുരോഗതിയുടെ അടിസ്ഥാനം ഗൾഫുകാരെൻറ പണമാണ്. ഇന്ന് സാധാരണക്കാരെൻറ വീട്ടിൽ പുകയുയരുന്നത് ഈ പണം കൊണ്ടാണെന്ന ബോധ്യം നമുക്ക് വേണം. മടങ്ങിയെത്തുന്ന പ്രവാസികളുടെ തൊഴിൽ പരിചയം കണക്കിലെടുത്തു കൊണ്ട് അവരെ പുനരധിവസിപ്പിക്കാൻ കഴിയണം.
കറൻസി നിരോധനം കള്ളപ്പണക്കാരനെ സഹായിക്കാൻ മാത്രമാണ് ഉതകുകയെന്നും പാവപ്പെട്ടവൻ തെരുവിലലയുന്നത് കണ്ട് ഊറിച്ചിരിക്കുന്ന പ്രധാനമന്ത്രി മോഡിയെ കാലാവധി കഴിയുന്നതിന് മുൻപ് ജനം ചവിട്ടിപ്പുറത്താക്കുമെന്നും മുൻ പാർലമെൻറംഗവും മുൻ കെപിസിസി പ്രസിഡണ്ടുമായ കെ. മുരളീധരൻ പറഞ്ഞു. വേണ്ടത്ര കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തയ കറൻസി നിരോധനം വിപരീത ഫലാമണ് സമൂഹത്തിൽ ഉണ്ടാക്കിയത്. ഇപ്പോഴുള്ള ബുദ്ധുമുട്ടുകളേക്കാൾ എത്രയോ മടങ്ങ് അധികമായിരിക്കും വരും ദിവസങ്ങളിൽ നാം കാണാനിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏക സിവിൽ ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ നടപ്പാക്കാൻ സാധ്യമല്ല എന്നത് കൃത്യമായി ബോധ്യപ്പെട്ടതാണ്. വീണ്ടും അത് ബിജെപി ചർച്ചയ്ക്ക് കൊണ്ടുവരുന്നത് അയോധ്യ പ്രശ്നത്തിന് ശേഷം വിഷയദാരദ്ര്യം നേരിടുന്ന അവരുടെ രാഷ്ട്രീയ തന്ത്രമാണ്. എല്ലാ മതസ്ഥർക്കും അവരുടെ വിശ്വാസപ്രമാണങ്ങളനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ വെള്ളം ചേർക്കുന്നത് രാഷ്ട്രത്തിെൻറ നാശത്തിലേക്ക് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി യോഗത്തിൽ പ്രോഗ്രാം സമിതി കൺവീനർ ഷാജി കുന്നിക്കോട് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കുഞ്ഞി കുമ്പള യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രദീപ് കുമാർ, സൈമൺ, ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി.എം നജീബ്, ബിജു കല്ലുമല, ഷാജി സോണ, സജി കായംകുളം, അബ്ദുള്ള വല്ലാഞ്ചിറ, ബെന്നി വാടാനപ്പള്ളി, ഷഫീഖ് കിനാലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
റസാഖ് പൂക്കോട്ടുപാടം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം കെ. മുരളീധരനു കൈമാറി. രഘുനാഥ് പറൾിനിക്കടവ്, യഹൃയ കൊടുങ്ങല്ലൂർ, മുഹമ്മദലി മണ്ണാർക്കാട്, ശംനാദ് കരുനാഗപ്പള്ളി, ജോർജ് എറണാകുളം, സുഗതൻ ആലപ്പുഴ, സലാം തെന്നല, ശുക്കൂർ ആലുവ, ഹാഷിം കണ്ണൂർ, ബാലു കുട്ടൻ, സലാം ഇടുക്കി, കെ.കെ തോമസ്, ജമാൽ ചോറ്റി, ഗിരീഷ് പാലക്കാട്, മുനീർ കോക്കല്ലൂർ, ഉമ്മർ കാസർകോട്, ജബ്ബാർ പുലിപ്പാറ, വിജയൻ നെയ്യാറ്റിൻകര തുടങ്ങിയവർ കെ. മുരളീധരന് ഹാരാർപ്പണം നടത്തി. ജീവകാരുണ്യ കൺവീനർ സജാദ് ഖാനും റിദ അൽ ഫായിസിനുമുള്ള ഉപഹാരം കെ. മുരളീധരൻ നൽകി. സലിം കളക്കര സ്വാഗതവും നവാസ് വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ