‘ഇസ് ലാമിക പ്രബോധന പ്രവർത്തനത്തിന് തടയിടാനുള്ള നീക്കം ചെറുക്കുക’
Monday, November 21, 2016 8:28 AM IST
കുവൈത്ത്: ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതം സ്വീകരിക്കാനും അത് സമാധാനപരമായി പ്രചരിപ്പിക്കാനുമുള്ള അവകാശം ഹനിക്കപ്പെട്ടിരിക്കുന്ന അവസ്‌ഥയാണ് ഇന്ന് മുസ് ലിംകൾ ഉൾപ്പെടെയുള്ള ന്യൂന പക്ഷങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന് പ്രമുഖ പണ്ഡിതനും പ്രബോധകനുമായ മുജാഹിദ് ബാലുശേരി. കുവൈത്ത് കേരള ഇസ് ലാഹി സെന്റർ അബാസിയ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മറവിൽ ഇസ് ലാമിക പ്രബോധകരെയും, പ്രവർത്തകരെയും തടയിടാനുള്ള നീക്കം ചെറുക്കേണ്ടതാണ്.

തീവ്രവാദത്തിത്തിനെതിരെയും ഭീകരവാദത്തിനെതിരായും എക്കാലത്തും ശക്‌തമായി നിലകൊള്ളുന്ന സലഫി പ്രസ്‌ഥാനത്തെയും അതിന്റെ പ്രബോധകരെയും കരിവാരി തേക്കാനുള്ള ഗൂഢ ശ്രമങ്ങൾ മുസ് ലിം നാമധാരികളുടെ ഒത്താശയോടു കൂടി നടപ്പിലാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കയാണ്. ഇതിനെതിരെ മുല് ലിംകൾ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇസ് ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൾ ലത്തീഫ് മദനി അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ ദഅവാ സെക്രട്ടറി എൻ.കെ.അബ്ദുസലാം ഒർഗനൈസിംഗ് സെക്രട്ടറി സുനാശ് എന്നിവർ പ്രസംഗിച്ചു. ടി.പി.അബ്ദുൾ അസീസ്, കെ.സി.അബ്ദുൾ ലത്തീഫ് , സക്കീർ കൊയിലാണ്ടി, ഷാജു പൊന്നാനി, മുജീബ് റഹിമാൻ സ്വലാഹി, അബ്ദുസലാം സ്വലാഹി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ