കന്നഡ സംവരണം: മലയാളികൾക്കു തിരിച്ചടിയാകും
Monday, February 6, 2017 9:12 AM IST
ബംഗളൂരു: സ്വകാര്യമേഖലയിൽ കന്നഡിഗർക്കു നൂറു ശതമാനം തൊഴിൽ സംവരണം ഉറപ്പാക്കണമെന്ന ശിപാർശ കർണാടകയിലെ ലക്ഷക്കണക്കിനു മലയാളികൾക്ക് തിരിച്ചടിയാകും. സംസ്ഥാനത്തെ ഐടി, ബിടി മേഖലകളിലേതടക്കമുള്ള സ്വകാര്യ കന്പനികളിൽ സംവരണം വേണമെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയാണ് ശിപാർശ ചെയ്തത്. സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ചാൽ ഈ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന മലയാളികളടക്കമുള്ളവർക്ക് ജോലി നഷ്ടമാകും. അതേസമയം, ഈ നിർദേശം സംസ്ഥാനത്തിന്‍റെ വികസനത്തെയും ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. രാജ്യത്തിന്‍റെ ഐടി തലസ്ഥാനമായ ബംഗളൂരുവിലെ ഐടി കന്പനികൾ സംസ്ഥാനത്തിന്‍റെ സാന്പത്തികമേഖലയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്.

2015ലാണ് സ്വദേശിവത്കരണത്തിനായി കന്നഡ വികസന അതോറിറ്റി അധ്യക്ഷൻ എസ്.ജി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. വിഷയം പഠിച്ച സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിപ്പോർട്ട് മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കും. അതേസമയം, ചുരുങ്ങിയത് 15 വർഷമെങ്കിലും സംസ്ഥാനത്ത് താമസിക്കുന്നവരെയും കന്നഡിഗരായി കണക്കാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഗ്രൂപ്പ് ഡി തസ്തികകളിൽ നൂറു ശതമാനവും എ ഗ്രൂപ്പിൽ 65 ശതമാനവും ബി ഗ്രൂപ്പിൽ 80 ശതമാനവും കന്നഡിഗർക്കായി മാറ്റിവയ്ക്കണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്‍റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് സ്വകാര്യ കന്പനികൾ പ്രവർത്തിക്കുന്നതെന്നും അതിനാൽ, സ്വദേശികൾക്ക് ജോലി നല്കാനുള്ള ബാധ്യത കന്പനികൾക്കുണ്ടെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.