അമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിനു രക്ഷകരായി ടെക്കി യുവതികൾ
Tuesday, February 7, 2017 8:27 AM IST
ബംഗളൂരു: നഗരമധ്യത്തിലെ അപ്പാർട്ട്മെന്‍റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ചോരക്കുഞ്ഞിന് ടെക്കി യുവതികൾ രക്ഷകരായി. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബേഗൂർ റോഡിലെ അപ്പാർട്ട്മെന്‍റിലാണ് സംഭവം.

അപ്പാർട്ട്മെന്‍റിനു സമീപം താമസിക്കുന്ന സോഫ്റ്റ് വെയർ എൻജിനിയർമാരായ മൈത്രി മഞ്ജുനാഥ, സുഷമ സത്യനാരായണ എന്നിവരാണ് കുഞ്ഞിനെ രക്ഷിച്ചത്. പിന്നീട് ഇരുവരും പോലീസിന്‍റെ സഹായത്തോടെ കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.30ന് ഓഫീസിൽ നിന്ന് വീട്ടിലെത്തിയ മൈത്രിയോട് അപ്പാർട്ട്മെന്‍റിലെ കുട്ടികളാണ് കുഞ്ഞിന്‍റെ കാര്യം അറിയിച്ചത്. അപ്പാർട്ട്മെന്‍റിലെ തറയിൽ ചോരപുരണ്ടു കിടന്ന കുഞ്ഞിനെ കണ്ട മൈത്രി സുഹൃത്ത് സുഷമയുടെ സഹായം തേടി. തുടർന്ന് ഇരുവരും ചേർന്ന് കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി. 108 ആംബുലൻസ് വിളിച്ച ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകാൻ അപ്പാർട്ട്മെന്‍റിലുള്ളവരുടെ സഹായം തേടിയെങ്കിലും ആരും മുന്നോട്ടുവന്നില്ലെന്ന് മൈത്രി പറയുന്നു. തുടർന്ന് ഇരുവരും ചേർന്ന് കുഞ്ഞിനെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ യുവതികളുടെ പരാതിയിൽ ഇലക്ടോണിക് സിറ്റി പോലീസ് അന്വേഷണം നടത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്‍റെ അമ്മ സമീപത്തെ ചേരിയിലാണ് താമസമെന്ന് കണ്ടെത്തി. സ്ത്രീയെ കണ്ടിരുന്നുവെന്ന അപ്പാർട്ട്മെന്‍റിലെ സുരക്ഷാ ജീവനക്കാരന്‍റെ മൊഴിയും ഇതിൽ നിർണായകമായി.

ചേരിയിലെത്തിയ മൈത്രിയും സുഷമയും അവരെ നേരിട്ടു കണ്ടു കുഞ്ഞിനെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിധവയായിരുന്ന സ്ത്രീക്ക് 16ഉം പത്തും വയസുള്ള രണ്ടു കുട്ടികളുണ്ട്. പട്ടിണി മൂലമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അവർ വിശദദീകരണം നല്കിയത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം നാടുവിടാൻ തയാറെടുക്കുകയായിരുന്നു അവർ. യുവതികളുടെ നിർബന്ധത്തെ തുടർന്ന് കുഞ്ഞിനെ ഏറ്റെടുക്കാൻ അവർ തയാറായി. തുടർന്ന് പോലീസ് അവരെ ആശുപത്രിയിലെത്തിച്ച ശേഷം കുഞ്ഞിനെ കൈമാറുകയായിരുന്നു.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നു മാത്രമല്ല, മൈത്രിയുടെയും സുഷമയുടെയും പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു.