മുൻ കൗണ്‍സിലറുടെ വീട്ടിൽനിന്ന് 14.8 കോടിയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു
Monday, April 17, 2017 4:28 AM IST
ബംഗളൂരു: റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ തട്ടിക്കൊണ്ട ുപോയ കേസുമായി ബന്ധപ്പെട്ട് മുൻ കൗണ്‍സിലറുടെ വീട്ടിൽനടന്ന റെയ്ഡിൽ ലഭിച്ചത് 14.8 കോടി രൂപയുടെ അസാധു നോട്ടുകൾ. വെള്ളിയാഴ്ച ബംഗളൂരു ശ്രീരാമപുരയിലായിരുന്നു സംഭവം.

കൗണ്‍സിലർ നാഗരാജയുടെ വീട്ടിൽനിന്നാണ് പണം പിടിച്ചെടുത്തത്. കഴിഞ്ഞ മാർച്ചിൽ എൻ.ഉമേഷ് എന്ന ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് റെയ്ഡ് നടന്നത്. എന്നാൽ റെയ്ഡിനു തൊട്ടുമുന്പ് നാഗരാജ ഇവിടെനിന്നും രക്ഷപെട്ടു. 500, 1000 നോട്ടുകളാണ് നാഗരാജയുടെ വീട്ടിൽനിന്നും ലഭിച്ചത്. റെയ്ഡിൽ അഞ്ച് നില വീട്ടിൽനിന്നും ആയുധങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയതും ആളുകളെ തട്ടിക്കൊണ്ട ുപോയതും അടക്കം 45 കേസുകളിലെ പ്രതിയാണ് ബോംബ് നാഗ. സന്നദ്ധ സംഘടനയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതിലും സജീവമായിരുന്നു നാഗ.