ബാഴ്സലോണ കൂട്ടക്കുരുതിയെ മെർക്കൽ അപലപിച്ചു
Saturday, August 19, 2017 7:10 AM IST
ബെർലിൻ: ബാഴ്സലോണയിലെ ലാസ് റാംബ്ലാസിൽ വ്യാഴാഴ്ച നടന്ന ഐഎസ് ആക്രമണത്തെ ജർമൻ ചാൻസലർ ആംഗല മെർക്കൽ അപലപിച്ചു. “സ്പാനിഷ് ജനതക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രകടപ്പിക്കുന്നതിനൊപ്പം ആക്രമണത്തെയും കൂട്ടക്കുരുതിയെയും ശക്തമായി അപലപിക്കുന്നുവെന്ന് മെർക്കലിന്‍റെ വക്താവ് സ്റ്റെഫൻ സൈബർട്ട് ട്വീറ്റ് ചെയ്തു.

ആക്രമണത്തിൽ 14 പേർ മരിച്ചിരുന്നു. എല്ലാവരും തന്നെ ടൂറിസ്റ്റുകളാണ്. അമേരിക്കക്കാരും ഇറ്റലിക്കാരും മൂന്നു ജർമകാരും മൂന്നു വയുകാരിയായ ഒരുകുട്ടിയും ഇതിൽ ഉൾപ്പെടും. 130 പേർക്ക് പരിക്കേറ്റതിൽ 13 ജർമൻകാരും ഉൾപ്പെടുന്നതായിട്ടാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. 17 പേരുടെ നില അതീവ ഗുരുതരമാണ്. ചൈന, ഹോണ്ടുറാസ്, പാകിസ്ഥാൻ, കുവൈത്ത്, വെനിസുല, ഓസ്ട്രേലിയ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അധികവും. ആൾക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്ക് ഓടിച്ചുകയറ്റിയാണ് കൂട്ടക്കുരുതി നടത്തിയത്.

സംഭവത്തിന്‍റെ സൂത്രധാരകൻ മൊറോക്കോ പൗരനായ 18 കാരൻ മൂസ ഒൗക്കബിർ ആണെന്നാണ് പോലീസ് നഗമനം. ഇയാളെ ഇതുവരെ പോലീസിന് പിടികിട്ടിയിട്ടില്ല. ഇയാളുടെ സഹോദരന്‍റെ ട്രാവൽ ഡോക്കുമെന്‍റ് തട്ടിയെടുത്താണ് ഇയാൾ സ്പെയിനിൽ എത്തിയതെന്നാണ് സംശയം. സംഭവത്തിനുശേഷം ഇയാൾ രക്ഷപെട്ടുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

തുടർ ഭീകരാക്രമണത്തിനുള്ള പദ്ധതി പോലീസ് തകർത്തു

ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 14 പേരെ കൊന്നതിനു പിന്നാലെ വീണ്ടും ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി സ്പാനിഷ് പോലീസ് തകർത്തു.

കാംബ്രിൽസിൽ ആക്രമണം നടത്താൻ അഞ്ചംഗം സംഘം കാറിലാണെത്തിയത്. ബെൽറ്റ് ബോംബ് ധരിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി സ്ഫോടനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, സ്ഫോടനം നടക്കും മുൻപ് അഞ്ച് ഭീകരരെയും പോലീസ് വെടിവച്ചു കൊന്നു. ബോംബ് തക്ക സമയത്ത് നിർവീര്യമാക്കാനും സാധിച്ചു. കാർ ഇടിച്ച് മലയാളിയും ഒരു പോലീസ് ഉദ്യോഗസ്ഥനും അടക്കം ഏഴു പേർക്കു പരുക്കേറ്റിട്ടുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ